കൊച്ചി: കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ കയ്യാമം വച്ചതിന് 16 പോലീസുകാര്‍ക്കെതിരെ നടപടി. വിചാരണയ്ക്കായി വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പ്രതികളെ കയ്യാമം വച്ചത്.
എ.ആര് ക്യാമ്പിലെ പോലീസുകാര്‍ക്കും, ഇവരെ ഡ്യൂട്ടിയ്ക്കായി നിയോഗിച്ച എസ്.ഐയ്ക്കും എതിരെയാണ് നടപടി. ഇവരോട് എ.ആര് ക്യമ്പ് കമാന്‍ഡന്റ് വിശദീകരണം തേടിയിട്ടുണ്ട്. മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസുകാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികളെ തിരിച്ച് ജയിലിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ കയ്യാമം വയ്ക്കരുതെന്ന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കയ്യാമം അഴിച്ചുമാറ്റിയാണ് യാത്ര തുടര്‍ന്നത്. കയ്യാമം വച്ചതിനെതിരെ പ്രതികള്‍ എറണാകുളം സബ്ജയില്‍ സൂപ്രണ്ടിന് പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: