ഇരിട്ടി: ജില്ലയിലെ പ്രധാനനഗരമായ ഇരിട്ടി നഗരം ഗതാഗതക്കുരുക്കിലമരുന്നത് ഇന്ന് ഒരു നിത്യക്കാഴ്ചയാണ്. പേരാവൂര്‍-മാന്തവാടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഒഴിച്ച് മറ്റു കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് മുഴുവന്‍ പോകേണ്ടതും ഇവിടങ്ങളില്‍ നിന്നും ഇരട്ടി വഴി മട്ടന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ടതുമായ എല്ലാ വാഹനങ്ങളും കടന്നു പോകേണ്ടത് 1933 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഇരിട്ടി പാലത്തിലൂടെയാണ്. ഒരു ദിവസം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കുടക് വഴി കര്‍ണാടകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് നൂറുകണക്കിന് വലുതും ചെറുതുമായ യാത്രാവാഹനങ്ങളും ചരക്കു വാഹനങ്ങളും ഈ പാലത്തിലൂടെ കടന്നു പോകുന്നു. നിര്‍മ്മിച്ച് ഏതാണ്ട് തൊണ്ണൂറാണ്ട് തികയാന്‍ പോകുന്ന ഈ പാലത്തിനു താങ്ങാന്‍ കഴിയാത്തതിലും അപ്പുറത്തെ തിരക്കിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ് രണ്ടു വലിയ വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോവാനുള്ളത്ര വീതിയില്ലാത്ത പാലം പലപ്പോഴും നഗരത്തെ നിശ്ചലമാക്കുന്നത് .
പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ദ്രുതതഗതിയില്‍ നടന്നുവരുന്ന തലശ്ശേരി വളവുപാറ റോഡും ഇതോടൊപ്പം പുനര്‍ നിര്‍മ്മിക്കപ്പെടുന്ന ഇരിട്ടി പാലവും ഇതിനു ഒരു പരിധിവരെ പരിഹാരമാവും വിശ്വസിക്കപ്പെടുന്നത്. ഏറ്റവും പ്രാധാന്യമുള്ള പാലം എന്ന നിലയില്‍ ഇരിട്ടി പാലവും പുനര്‍ നിര്‍മ്മിക്കപ്പെടുകയാണ്. വലിപ്പത്തിലും ഉയരത്തിലും മുന്‍പനും ഇരിട്ടി പാലം തന്നെ.
144 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും 23 മീറ്റര്‍ ഉയരത്തിലും പുനര്‍ നിര്‍മ്മിക്കപ്പെടുന്ന പാലത്തിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. ഇരു കരകളിലെയും തൂണുകളുടെ പ്രവര്‍ത്തി ഏതാണ്ട് പൂര്‍ണ്ണമായിക്കഴിഞ്ഞു. പുഴയുടെ മദ്ധ്യത്തില്‍ വരുന്ന രണ്ടു തൂണുകളുടെയും പ്രവര്‍ത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള പാലത്തിനു സമാന്തരമായി തന്നെയാണ് പുതിയപാലവും നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്. ദ്രുതഗതിയില്‍ നടക്കുന്ന റോഡുപണിക്കൊപ്പം ഇരിട്ടി പാലത്തിന്റെ നിര്‍മ്മാണ പ്രവര്ത്തികൂടി പൂര്‍ത്തിയാകുന്നതോടെ ഇരിട്ടി നഗരത്തില്‍ ഇപ്പോള്‍ നിത്യവും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവും ഏന് തന്നെയാണ് വിശ്വസിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: