കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ബുധനാഴ്ച രാവിലെയാണ് എണ്‍പതോളം പേരുടെ മരണത്തിനിടയായ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 350 പേര്‍ക്കാണ് പരിക്കേറ്റത്.
സ്ഫോടനത്തില്‍ ഇന്ത്യന്‍ എംബസിക്ക് പുറമേ ഫ്രഞ്ച്, ജര്‍മന്‍ എംബസികള്‍ക്ക് തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.
സ്ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഭീകരതയ്ക്കേതിരെ അഫ്ഗാനിസ്ഥാന് സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: