തങ്ങളുടെ കൊലയാളി സംഘങ്ങളെ പോലീസ് സംപൂജ്യരായി കൊണ്ടുനടക്കണം എന്നാണെന്നു തോന്നുന്നു സിപിഎം കല്പന.പാര്‍ട്ടിക്കുവേണ്ടി കൊലപാതകം തുടങ്ങിയ വിശുദ്ധ കര്‍മം ചെയ്യുന്നവരെ പ്രത്യേക ആദരവോടെ പരിപാലിക്കണം.
ജയിലില്‍ അത്തരക്കാരുടെ സുഖസൗകര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.അവര്‍ക്കുവേണ്ടി വെള്ളം കാച്ചാനും വിറകുവെട്ടാനും കുഴമ്പുതേക്കുന്നതുമൊക്കെയാണ് പോലീസുകാരുടെ ഡ്യൂട്ടിഎന്നുവേണം കരുതാന്‍.പക്ഷേ അതൊന്നും എല്ലാപോലീസുകാര്ക്കും അറിയില്ലല്ലോ.അത്തരം പോലീസുകാര്‍ കോണ്‍ഗ്രസോ ആര്‍എസ്എസ്കാരോ ആകാം.അതിനും അന്വേഷണം നടക്കാം!
കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കയ്യാമംവെച്ചതിന് 16പോലീസുകാര്‍ക്കെതിരെയാണ് നടപടി. വിചാരണയ്ക്കായി എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പ്രതികളെ കയ്യാമം വെച്ചത്.എ.ആര്.ക്യാമ്പിലെ പോലീസുകാര്‍ക്കും ഇവരെ ഡ്യൂട്ടിക്കായി നിയോഗിച്ച എസ്.ഐക്കും എതിരെയാണു നടപടി.സിപിഎം കൊലയാളി സംഘങ്ങളുടെ ഒരു ഗമ നോക്കണേ.എന്തായാലും സിപിഎം ഭരിക്കുമ്പോള്‍ സിപിഎംപോലീസായിരിക്കണം.
ഇനി കാക്കിമാറി മൊത്തം ചുവപ്പുയൂണിഫോം വന്നാലും അല്‍ഭുതപ്പെടാനില്ല.അതിനായി എംവി.ജയരാജന് പിണറായിയെ ഉപദേശിച്ചാല്‍ മതിയാകും.ജയിലിലുള്ള സിപിഎം കൊലയാളി സംഘങ്ങള്‍ പോലീസിനെ ഭീഷണിപ്പെടുത്തി സുഖസൗകര്യങ്ങള്‍ അനുഭവിച്ച് ജീവിതം ആഘോഷിക്കുകയാണെന്നു പണ്ടേ പരാതി ഉണ്ടായിരുന്നു.സ്വന്തം ഭരണമായ സ്ഥിതിക്ക് പറയുകയുംവേണ്ട.ഇനിയും എന്തെല്ലാം കാണാന്‍കിടക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: