ന്യൂദല്‍ഹി: കേരളം ഐഎസ് ഭീകരതയുടെ തലസ്ഥാനമായി മാറിയതിന്റെ തെളിവുകള്‍ ഇന്ത്യാ ടുഡെ ചാനല്‍ പുറത്തുവിട്ടു. ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്മെന്റിന് നേതൃത്വം നല്കുന്ന കാസര്‍കോട് സ്വദേശി അബ്ദുള്‍ റഷീദ് അബ്ദുള്ളയുടെ ശബ്ദരേഖയാണ് പുറത്തു വന്നത്.
ഐഎസ്സില്‍ പ്രവര്‍ത്തിക്കാന്‍ മലയാളി യുവാക്കളെ ഇയാള്‍ പ്രേരിപ്പിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. അബ്ദുള്ളയാണ് കേരളത്തില്‍ നിന്ന് 21 പേരെ ഐഎസ്സിലെത്തിച്ചത്. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ ഐഎസ്സില്‍ ചേര്‍ന്നതിന്റെ ‘ബഹുമതി’യും കേരളത്തിനാണ്.
സ്ത്രീകള്‍, ഇറച്ചി, ചോക്കളേറ്റ്…
കൊല്ലപ്പെടുന്ന ഭീകരരുടെ ഭാര്യമാരെ ലഭിക്കുമെന്നു വരെ അബ്ദുള്ള ഫോണ്‍ സംഭാഷണത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വീട്, ചോക്കളേറ്റ്, ഇറച്ചി, മറ്റ് സുഖസൗകര്യങ്ങള്‍ എന്നിവയുമുണ്ടാകും. ഇറാഖ്, ഷാം, ലിബിയ, ഖൊറാസന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ വലിയ സ്വാധീന മേഖലകള്‍ ഐഎസ്സിനുണ്ട്. അബു ബക്കര്‍ അല്‍ ബാഗ്ദാദിയാണ് ഇവിടം ഭരിക്കുന്നത്. ലോക മുസ്ലിങ്ങളുടെ ഖലീഫയായ ബാഗ്ദാദിയെ അനുസരിക്കുകയെന്നത് വിശ്വാസികളുടെ കടമയാണ്.
ഖൊറാസനില്‍ തങ്ങള്‍ സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും. ഇസ്ലാമിക മതനിയമത്തിന് വിരുദ്ധമായതൊന്നും ചെയ്യാറില്ലെന്നും അബ്ദുള്ള പറയുന്നു. വെള്ളവും വെളിച്ചവുമുള്ള വീടുകളുണ്ട്. എല്ലാ സുഖസൗകര്യങ്ങളും ലഭിക്കും. ഇന്ത്യയിലുള്ളതെല്ലാം ഇവിടെയുമുണ്ട്. യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരുടെ ഭാര്യമാരെ വിവാഹം കഴിക്കാം. തന്റെ സുഹൃത്ത് മുര്‍ഷിദ് ഒരു കന്യകയെയാണ് വിവാഹം ചെയ്തത്. സാജിദ് രണ്ട് കുട്ടികളുള്ള വിധവയെയും. ക്രൂരമായ കൊലപാതകങ്ങളെ ജിഹാദിന്റെ ഭാഗമാണെന്ന് പറഞ്ഞ് അബ്ദുള്ള ന്യായീകരിക്കുന്നുമുണ്ട്.
അബ്ദുള്ള റിക്രൂട്ട്മെന്റ് തലവന്‍
അഫ്ഗാനിലിരുന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2015 ജൂലൈ മുതല്‍ അബ്ദുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കരുതുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ റിക്രൂട്ട്മെന്റിന്റെ ചുമതല ഐഎസ് അബ്ദുള്ളക്ക് കൈമാറി.
കേരളത്തില്‍ നിന്നും ഐഎസ്സിലെത്തിയ മൂന്നു പേര് അഫ്ഗാനില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഐഎസ് റിക്രൂട്ട്മെന്റില്‍ പതിനാറു പേരുള്ള തെലങ്കാനയാണ് കേരളത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. കര്‍ണാടക (9), മഹാരാഷ്ട്ര (8), മധ്യപ്രദേശ് (6), ഉത്തരാഖണ്ഡ് (4), ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന് (2), ജമ്മു കശ്മീര്‍ (1), ബംഗാള്‍ (1) പേരും ഐഎസ്സിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: