ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക് മലേഷ്യന്‍ പൗരത്വത്തിന് ശ്രമിക്കുന്നതായി വാര്‍ത്ത. ഇയാള്‍ സൗദി പൗരത്വം നേടിയതായി മുന്‍പ് വാര്‍ത്ത വന്നിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് എന്‍ഐഎ തെരയുന്ന ഇയാള്‍ കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഹജ്ജിന് പോയിട്ട് മടങ്ങിവന്നിട്ടില്ല. അതിനിടെയാണ് ഇയാള്‍ മലേഷ്യന്‍ പൗരത്വത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.
എന്‍ഐഎയുടെ അഭ്യര്‍ഥന പ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഇടയ്ക്കിടക്ക് താവളം മാറിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റ് ഒഴിവാക്കാനാണിത്. ഇയാള്‍ക്ക് മലേഷ്യയില്‍ സ്ഥിര താമസത്തിന് അനുമതിയുണ്ട്. അതുപയോഗിച്ച് പൗരത്വം നേടാനാണ് ശ്രമം. ഇത് തടയാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമമാരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെയുള്ള ഭീകരപ്രവര്‍ത്തന കേസുകളുടെ വിവരങ്ങള്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്.
അതിനാല്‍ പൗരത്വം നല്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമൊന്നും ഉണ്ടാവില്ല. ഇയാളുടെ പീസ് ചാനല്‍ കേന്ദ്രം വിലക്കിയിരുന്നു. ഇയാള്‍ക്കും ഇയാളുടെ പ്രസംഗങ്ങള്‍ക്കും ചാനലിനും ഇസ്ളാമിക രാജ്യങ്ങള്‍ അടക്കം പല രാജ്യങ്ങളിലും വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: