തിരുവനന്തപുരം: കാലിക്കച്ചവടം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തെ അനുകൂലിച്ചുള്ള കേരള ഹൈക്കോടതിയുടെ നിരീക്ഷണം സിപിഎം-കോണ്‍ഗ്രസ് കള്ളപ്രചാരണങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഒരിടത്തും കശാപ്പു നിരോധിച്ചിട്ടില്ല. ബീഫ് കഴിക്കുന്നതിനും നിരോധനമില്ല. തികച്ചും യാഥാര്‍ഥ്യബോധത്തോടെയാണ് കേരള ഹൈക്കോടതി ഇടപെട്ടിരിക്കുന്നതെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ അഹിംസാ രാഷ്ട്രീയവും ഹിംസാരാഷ്ട്രീയവും തമ്മില്‍ ഏറ്റുമുട്ടുകയാണ്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ തെറ്റിദ്ധരിപ്പിച്ച് വ്യാജപ്രചാരണത്തിന് കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ മത്സരിച്ചു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പരസ്യമായി ബീഫ് കഴിച്ച് വെല്ലുവിളിച്ചു. യൂത്തുകോണ്‍ഗ്രസുകാര്‍ കണ്ണൂരില്‍ പരസ്യമായി കശാപ്പു നടത്തി.
തൊടുപുഴയില്‍ അറുത്തെടുത്ത പോത്തിന്റെ തലയുമായി കെഎസ്യുക്കാര് പ്രകടനം നടത്തി. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ബീഭത്സവും പൈശാചികവുമായ പ്രചാരണങ്ങളാണ് നടത്തിയത്. ജന്തുക്കളെ നടുറോഡില്‍ പരസ്യമായി കൊന്ന് പ്രതിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. ഗാന്ധിജിയുടെ പേരുപറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് കശാപ്പിന് നേതൃത്വം നല്‍കുകയാണ്. ജന്തുക്കളെയും പ്രകൃതിയെയും സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത കാറല്‍ മാര്‍ക്സിനെ സിപിഎമ്മുകാരും മറന്നെന്ന് കുമ്മനം പറഞ്ഞു.
കതിരൂര്‍ മനോജ് കൊലക്കേസിലെ പ്രതി വിക്രമനെ വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ 15 പോലീസുകാരോട് വിശദീകരണം ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിയെ കുമ്മനം അപലപിച്ചു. കൊലക്കേസ് പ്രതികളെ പിന്നെ എങ്ങനെയാണ് കോടതിയില്‍ കൊണ്ടുവരേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പിണറായി സര്‍ക്കാരിനു കീഴില്‍ പോലീസിന് സത്യസന്ധവും സ്വതന്ത്രവുമായി നിയമം നടത്താനാകില്ല. സിപിഎമ്മുകാര്‍ കൊലക്കേസ് പ്രതികളായാല്‍ പോലീസുകാര്‍ ആദരിക്കണമെന്ന സര്‍ക്കാര്‍ നിലപാട് സേനയോടുള്ള അവഹേളനമാണ്. ഇത് പോലീസിന്റെ മനോവീര്യം കെടുത്തുമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: