തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുടെ പൂര്‍ണ ചുമതല ഇ ശ്രീധരനു തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ അനാവശ്യമായി വിവാദം ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
5181.79 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 15 ശതമാനം ഓഹരിയും ജിക്ക വായ്പയും മറ്റു നികുതി വരുമാനവും കഴിഞ്ഞുള്ള ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണം എന്ന വ്യവസ്ഥയോടെയാണ് പദ്ധതി അംഗീകരിച്ചത്.
ദല്‍ഹി മെട്രോയുടെ അമരക്കാരനായിരുന്ന ശ്രീധരനെ തന്നെ കൊച്ചി മെട്രോയുടെയും ചുമതല നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ചില കോണുകളില്‍ നിന്ന് ഇതിനെതിരെ നീക്കങ്ങളുമാരംഭിച്ചു. ഇതിനിടെയാണ് ശ്രീധരന് തന്നെ പൂര്‍ണചുമതല നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: