ആലപ്പുഴ: ജില്ലയില്‍ നാല് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുപ്പപ്പുറം, മുഹമ്മ, ചുനക്കര, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ്രോഗം കണ്ടെത്തിയത്. ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം ജില്ലയില്‍ 631 പേര് പനിക്ക് ചികിത്സ തേടിയെത്തി. ഇതില്‍ 18 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ക്ക് എലിപ്പനിയും സംശയിക്കുന്നുണ്ട്. വയറിളക്ക രോഗം ബാധിച്ച് 84 പേര് ചികിത്സ തേടി. ആറ് പേര്‍ക്ക് ചിക്കന്‍പോക്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചിട്ടുണ്ട്.
തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. പ്രതിരോധ സംവിധാനം ഒരുക്കാതെ അധികാരികള്‍.
പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍പ്പെട്ട 18, 19, 20, 21 വാര്‍ഡുകളിലാണ് രോഗം പടരുന്നത്. പനി പിടിപെട്ട ഏതാനുപേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം പടരുമെന്ന ഭീതിയിലാണ് ജനങ്ങള്‍.
ഏറെ ജലാശയങ്ങളുള്ള മേഖലയിലെ ഭൂരിഭാഗം തോടുകളും ഒഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞ നിലയിലാണ്. സ്വകാര്യ വ്യക്തികളടക്കം പൊതുതോടുകള്‍ കൈയേറി നികത്തിയതാണ് ജലനിര്‍ഗമനം തടസപ്പെടുന്നതിന് കാരണമായത്.
ഭൂരിഭാഗം പേരും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തോട്ടിലാണ് നിക്ഷേപിക്കുന്നത്. ഇവ കെട്ടികിടന്ന് ചീഞ്ഞ് അഴുകി അസഹ്യമായ ദുര്‍ഗന്ധമാണ് ഉയരുന്നത്.
ജലനിര്‍ഗമനം നിലച്ചതോടെ ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടും രൂക്ഷമായി. കൊതുകും മറ്റു പെരുകുന്നതിനും ഇത് കാരണമാകുന്നുണ്ട്.
പനി വ്യാപകമായിട്ടും ആരോഗ്യ വകുപ്പ് നിസ്സംഗത തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായിട്ടില്ല. മഴക്കാല പൂര്‍വ്വ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ പോലും ഇതുവരെ തയ്യാറെടുപ്പ് ആരംഭിച്ചിട്ടില്ല.
കാലവര്‍ഷം ആരംഭിച്ചപ്പോഴാണ് ഇതുസംബന്ധിച്ച ആലോചനായോഗം പോലും ചേരാന്‍ അധികൃതര്‍ തയ്യാറായത്. മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷത്തിനു മുമ്പ് ബോധവത്കരണമെങ്കിലും നടന്നിരുന്നു. ഇക്കുറി അതുമുണ്ടായില്ല.
കാനകളും തോടുകളും ഒഴുക്കു തടസ്സപ്പെട്ട് കൊതുകവളര്ത്തല് കേന്ദ്രമായി മാറി്. മരുന്നുതളിക്കാനോ മാലിന്യങ്ങള്‍ മാറ്റാനോ നടപടി ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: