ചാലക്കുടി: റോഡിലെ കേബിള്‍ കുഴി മരണക്കെണിയായി മാറുന്നു. ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചേന്നത്തുനാടിലേക്ക് പോകുന്ന വഴിയിലാണ് റോഡിനോട് ചേര്‍ന്ന് വലിയ കുഴി ഉള്ളത്. കേബിളിനായി കുഴിച്ച കുഴിയിലെ മണ്ണ് ഒലിച്ചു പോയതാണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുന്നത്.
വഴി വിളക്കുകള്‍ ഇല്ലാത്തതും വീതി കുറഞ്ഞ റോഡില്‍ കുഴി കാരണം രാത്രികാലങ്ങളില്‍ ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലായി. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇവിടെ കേബിള്‍ സ്ഥാപ്പിക്കുവാന്‍ കുഴിച്ചത്.കേബിളിട്ട് മണ്ണിട്ട് മൂടി കമ്പനിക്കാര് പോയി.എന്നാല്‍ ശരിയായ രീതിയില്‍ മണ്ണിട്ട് കുഴി നികത്തുവാന്‍ കമ്പനിക്കാര് തയ്യാറാവാത്തിരുന്നതാണ് മണ്ണ് ഒലിച്ച് പോയി വലിയ കുഴിയാക്കുവാന് കാരണം. മഴക്കാലമായാല്‍ വെള്ളക്കെട്ട് ഉള്ള പ്രദേശമാണ്.റോഡില്‍ വെള്ളം കെട്ടി കിടക്കമ്പോള്‍ കുഴി കാണുവാന്‍ സാധിക്കുകയില്ല,
പ്രതികരിക്കാൻ ഇവിടെ എഴുതുക: