ലണ്ടന്‍: ക്രിക്കറ്റ് പൂരത്തിന് തിരികൊളുത്തി ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നു.ലോക റാങ്കിങ്ങിലെ ആദ്യ എട്ടുസ്ഥാനക്കാര് മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് ഇന്ന് ഇവിടെ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് പുതുതലമുറക്കാരായ ബംഗ്ലാദേശിനെ നേരിടും.
കളത്തിന് പുറത്ത് പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും നിലവിലുളള ചാമ്പന്മാരായ ഇന്ത്യയ്ക്കും മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്കുമാണ് കരീട സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഏകദിന ക്രിക്കറ്റില്‍ അടിമുടിമാറിയ ആതിഥേയരായ ഇംഗ്ലണ്ട് കറുത്ത കുതിരകളാകും.ഒരിക്കല്‍ ക്രിക്കറ്റ് ലോകം അടക്കിവാണ വെസ്റ്റഇന്ഡീസിന്റെ അഭാവം ശ്രദ്ധേയമാണ്.
ബാറ്റിങ്ങ് ട്രാക്കില്‍ ഇന്ത്യയും ഓസ്ട്രേലിയയും വമ്പന്‍ സ്കോറുകള്‍ രചിച്ച് വന്‍ വിജയം നേടുമെന്നാണ് പ്രതീക്ഷ.യുവാക്കളും പരിചയസമ്പന്നരും അടങ്ങുന്ന ഇന്ത്യയും ഓസ്ട്രേലിയയും ശക്തരാണ്.പക്ഷെ കളിത്തിന് പുറത്ത് ഇരു ടീമുകള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ട്.ഇന്ത്യയക്ക് നായകന് കോഹ്ലിയും കോച്ച് കുംബ്ലെയും തമ്മിലുളള സൗന്ദര്യ പിണക്കവും ഓസ്ട്രേലയയ്ക്ക് ക്രിക്കറ്റ് ബോര്‍ഡുമായുളള പ്രതിഫല തര്ക്കവുംപ്രശ്നങ്ങളാണ്. എന്നിരുന്നാലും കളിക്കളത്തില്‍ ഇരു ടീമുകളും വിജയത്തിനായി പൊരുതും.
ടൂര്‍ണമെന്റിന് മുന്നോടിയായുളള സന്നാഹ മത്സരങ്ങളിലും ഇരുടീമുകളും മികച്ച വിജയം നേടി. ഇന്ത്യ ന്യൂസിലന്‍ഡിനെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ചു. 2013 ല്‍ ഇവിടെ കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ഒമ്പതുപേരെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശിഖിര്‍ ധവാന്, രോഹിത് ശര്‍മ,യുവരാജ് , ധോണി, കോഹ്ലി തുടങ്ങിയ പരിചയ സമ്പന്നരും കേദാര്‍ യാദവ്, ദിനേശ് കാര്‍ത്തിക് തുടങ്ങിയ യുവാക്കളുമാണ് ബാറ്റിങ്ങ് ശക്തികള്‍.
ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ് പ്രതീത് ബുംറ, അശ്വിന്, ജഡേജ എന്നിവരാണ് ബൗളിങ്ങിനെ നയിക്കുന്നത്.
ഇന്ത്യ ആദ്യ മത്സരത്തില്‍ നാലിന് പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും.
നായകന് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്,മാക്സ്വെല് എന്നിവരാണ് ഓസീസിന്റെ ബാറ്റിങ്ങനിരയെ നയിക്കുന്നത്. ഏതു ബാറ്റ്സ്മാനെയും വീഴ്ത്താന്‍ കരുത്തുളളതാണ് അവരുടെ ബൗളിംഗ് നിര. മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയിംസ് പട്ടിന്സണ്, പാറ്റ് കമിന്‍സ്, ഹെയ്സണ്വുഡ് എന്നവരാണ് ബൗളിംഗിലെ കരുത്ത്. ഇ. മോര്‍ഗന്റെ നായകത്വത്തില്‍ ഏറെ മാറിയ ഇംഗ്ലണ്ട് കറുത്തകുതിരകളാകും. അടുത്തിടെ നടന്ന പരമ്പരയില്‍ അവര്‍ ലോക ഒന്നാം നമ്പറായ ദക്ഷിണാഫ്രിക്കയെ 2-1 ന് തോല്‍പ്പിച്ചു.
ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് സെമിയിലെത്തുമെന്നാണ് പ്രതീക്ഷ. ചാമ്പ്യന്‍സ് ട്രോഫിയി മോശം റെക്കോഡാണുളളതെങ്കിലും ദക്ഷിണാഫ്രിക്കയെ എഴുതിത്തളളാനാവില്ല..ഒറ്റയ്ക്ക് കളിജയിപ്പിക്കാന്‍ കരുത്തുളള എബി ഡിവില്ലേഴ്സ്,ഡിക്കോക്ക്, ഹഷിം അംല തുടങ്ങിവര്‍ അണിനിരക്കുന്ന ടീമാണവര്‍. ധാക്കയില്‍ 1998ല്‍ അരങ്ങേറിയ ആദ്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു കിരീടം.
കഴിവുളള ഒരുകൂട്ടം കളിക്കാര്‍ അണിനിരക്കുന്നതാണ് പാക്കിസ്ഥാന് ടീം.എന്നാല്‍ ഈ കളിക്കാരുടെ കഴിവ് പലപ്പോഴും കളിക്കളത്തില്‍ കാണാറില്ല. സര്‍ഫ്രസ് അഹമ്മദ് നായകനായ ടീം മികവ് കാട്ടാന്‍ കഴിയുന്ന ടീമാണ്. ന്യൂസിലന്‍ഡ് ഇപ്പോഴും പഴയതുപോലതന്നെ.ഏറെ മികവൊന്നും പ്രതീക്ഷിക്കണ്ട്.ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ഓള് റൗണ്ടര്‍ ആന്‍ഡേഴ്സണുമാണ് അവരുടെ ശക്തികേന്ദ്രങ്ങള്‍.
ഇംഗ്ലീഷ് സാഹചര്യങ്ങളില്ശ്രീലങ്കയും ബംഗ്ലാദേശും ഏറെ മുന്നോട്ടുപോകാനാവില്ല.
ആദ്യ റൗണ്ടില്‍ ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് ‘എ’യില്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളും ഗ്രൂപ്പ് ‘ബി’യില്‍ ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: