കോട്ടയം: വിദ്യാഭ്യാസ വായ്പയെടുത്തവരെ സഹായിക്കാനായി സര്‍ക്കാര്‍ നടപ്പാക്കിയ സഹായ പദ്ധതി ബാങ്കുകള്‍ അട്ടിമറിക്കുന്നതായി ആക്ഷേപം. ബാങ്കുകള്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ല. ആനൂകൂല്യം നേടുന്നതിന് ബാങ്കുകളെ സമീപിക്കുമ്പോള്‍ വായ്പയും പലിശയും എത്രയും വേഗം തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണ്.2016 ഏപ്രില്‍ ഒന്നിന് മുമ്പ് തിരിച്ചടവ് ആരംഭിച്ചവര്‍ക്കാണ് സഹായം ലഭിക്കുക. ആദ്യവര്‍ഷം 90 ശതമാനവും രണ്ടാം വര്‍ഷം 75 ശതാമനവും മൂന്നാം വര്‍ഷം 50 ശതമാനവും നാലാം വര്‍ഷവും 25 ശതമാനവുംതുക സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ഇതിനുള്ള അപേക്ഷ ഫോം പോലും നല്‍കാതെ ബാങ്കുകള്‍ വായ്പയെടുത്തവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് പിസിജോര്‍ജ് എംഎല്‍എ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജോസ് ഫ്രാന്‍സിസ്, രാജന് കെ.നായര്‍, അബ്ദുള്‍ മജീദ്, കുഞ്ഞുമോള്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: