കണ്ണൂര്‍: വിചാരം ചെയ്യുന്ന മനസ്സില്‍ നിന്ന് മാത്രമേ ചോദ്യങ്ങളുണ്ടാവുകയുള്ളൂ. അര്‍ജ്ജുന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ നിന്നാണ് ഭഗവത് ഗീത ഉണ്ടായത്. കണ്ണൂരില്‍ വിജ്ഞാനവാഹിനി ആദ്ധ്യാത്മിക പ്രജാസഭ സംഘടിപ്പിച്ച ആര്‍ജ്ജവം 2017 ല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കര്‍മ്മഭൂമിയില്‍ ഇതികര്‍ത്തവ്യതാമൂഢനായി നിന്ന അര്‍ജ്ജുനനെ ക്രമമായി ഉയര്‍ത്തി കര്‍മ്മം ചെയ്യാന്‍ പ്രാപ്തനാക്കിയത് ശ്രീകൃഷ്ണന് അര്ജ്ജുനന് നല്കിയ അര്‍ത്ഥപൂര്‍ണമായ മറുപടിയിലൂടെയാണ്. ഒരു ഘട്ടത്തില്‍ യുദ്ധഭൂമിയില്‍ നിന്ന് പിന്തിരിയാന് ശ്രമിച്ച അര്‍ജ്ജുനനെ സ്വധര്‍മ്മം അനുഷ്ഠിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഉയര്‍ത്തിയത് കൃഷ്ണന്റെ യുക്തിപൂര്‍ണമായ വിശദീകരണം കൊണ്ടാണ്. തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ബോധവാനാക്കി സ്വധര്‍മ്മം അനുഷ്ഠിക്കാന്‍ ഒരാളെ പ്രാപ്തനാക്കുക എന്നതാണ് ഗീത നല്കുന്ന സന്ദേശം. നമ്മെ ഉയര്‍ത്തേണ്ടത് നാം തന്നെയാണെന്ന സന്ദേശം ഗീതയിലുണ്ട്.
ഒരാള്‍ അയാളുടെ ജീവിതത്തില്‍ കാണുന്ന ലക്ഷ്യം മറ്റൊരാള്‍ കാണണമെന്നില്ല. ഓരോ ആള്‍ക്കും അവരുടേതായ മാനസിക വ്യപാരത്തിനനുസരിച്ച് വ്യത്യസ്തമായ ലക്ഷ്യങ്ങളാണുണ്ടാവുക. ലക്ഷ്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും എല്ലാവര്ക്കും ലക്ഷ്യങ്ങളുണ്ടാകണം. ലക്ഷ്യങ്ങളില്ലാത്ത യാത്ര അലച്ചിലായി മാറും. ഓരോ സാഹചര്യത്തിലും പ്രായത്തിലും നമ്മുടെ ലക്ഷ്യങ്ങള്‍ മാറാം. ലക്ഷ്യങ്ങള്‍ മാറ്റരുതെന്ന് ഒരു തത്വശാസ്ത്രത്തിലും പറയുന്നില്ല. നമ്മുടെ ജീവിതം ഒരു യാത്രയാണ്. യാത്രയുടെ ലക്ഷ്യം നിശ്ചയിക്കുന്നതും യാത്രക്കാരായ നാം തന്നെയാണ്. എങ്ങിനെയാണ് ജീവിക്കേണ്ടതെന്നാണ് നാമെല്ലാം വ്യാകുലപ്പെടുന്നത്. എന്നാല്‍ എങ്ങിനെയാണ് ജീവിക്കേണ്ടത് എന്നതിന് പകരം എന്തിനാണ് നാം ജീവിക്കേണ്ടത് എന്നാണ് ഓരോ ആളും ചിന്തിക്കേണ്ടത്. അത്തരമൊരു ചിട്ടപ്പെടുത്തല്‍ ജീവിതത്തിന് വേണം. ഈ കാഴ്ച്ചപ്പാടില്ലെങ്കില്‍ ജീവിതത്തിന്റെ മഹിമ നഷ്ടപ്പെടുമെന്നും സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് സമൂഹത്തിന് നാം അടിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സാധു കല്യാണ മണ്ഡപത്തില്‍ നടന്ന പരിപാടി ആധ്യാത്മികാചാര്യന്മാര് ചേര്‍ന്ന് വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അധ്യക്ഷന്‍ കെ.ഒ.ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയീ മഠം കണ്ണൂര്‍ അധിപതി അമൃത കൃപാനന്ദപുരി, ചീമേനി അവധൂതാശ്രമം സ്വാമി വിനോദ്ജി, സ്വാഗതസംഘം രക്ഷാധികാരി അഡ്വ.കെ.കെ.ബാലറാം, കെ.ടി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം സെക്രട്ടറി പി.ആര്.രാജന് സ്വാഗതവും ഷൈന പ്രശാന്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: