ന്യൂദല്‍ഹി: അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് അതേ നാണയത്തില്‍ മറുപടി നല്കി ഇന്ത്യന്‍ സൈന്യം. നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിച്ച ഇന്ത്യ അഞ്ച് പാക്് സൈനികരെ വധിച്ചു.
ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ ജനറല്‍ റിസര്‍വ്വ് എഞ്ചിനീയറിംഗ് ഫോഴ്സ് (ജിആര്‍ഇഎഫ്) ജീവനക്കാരന് കൊല്ലപ്പെടുകയും രണ്ട് ബിഎസ്എഫുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്നലെ പുലര്‍ച്ചയാണ് ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. നൗഷര, കൃഷ്ണഗട്ടി സെക്ടറുകളില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മോട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചു. തുടര്‍ന്ന് ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം ഭിംബര്‍, ബട്ടല്‍ സെക്ടറുകളില്‍ പ്രത്യാക്രമണം നടത്തി. രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാന് ആരോപിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തി പാക്കിസ്ഥാന് പ്രതിഷേധമറിയിച്ചു.
സമാധാന ചര്‍ച്ചകള്‍ക്കുള്ള അന്തരീക്ഷം പാക്കിസ്ഥാന് ഇല്ലാതാക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി വിമര്‍ശിച്ചു. സംഘര്‍ഷത്തില്‍ അയവുവരുത്താന്‍ ഇന്ത്യ ശ്രമിച്ചപ്പോള്‍ പത്താന്‍കോട്ടിലും ഉറിയിലും ഭീകരാക്രമണം നടത്തിയാണ് പാക്കിസ്ഥാന് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനും ദിവസം മുന്‍പ് പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ ആക്രമണം പരാജയപ്പെടുത്തിയ ഇന്ത്യന്‍ സൈന്യം രണ്ട് പേരെ വധിച്ചിരുന്നു. മെയ് ഒന്നിന് രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച പാക്കിസ്ഥാന് മൃതദേഹം വികൃതമാക്കിയിരുന്നു. ഭീകരരെ അതിര്‍ത്തി കടക്കുന്നതിന് സഹായിക്കാനാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: