തിരുവനന്തപുരം: പോലീസ് വെടിവെയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മീഷനെ അവഗണിക്കുന്നതും സുപ്രീംകോടതി നിര്‍ദ്ദേശങ്ങളെ ധിക്കരിക്കുന്നതുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
തങ്ങളുടെ അധികാരപരിധിയിലെ ഏറ്റുമുട്ടല്‍ സംഭവങ്ങളെ കുറിച്ച് സംസ്ഥാന പോലീസ് മേധാവിമാര്‍ എല്ലാവര്‍ഷവും ജനുവരി 15 നും ജൂലൈ 15 നും ദേശീയ കമ്മീഷന് സമര്‍പ്പിക്കേണ്ട അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ നിരീക്ഷിച്ചു.
ഏറ്റുമുട്ടല്‍ മരണങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സുപ്രീംകോടതി 2014-ല്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ദേശീയ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ബാധകമല്ലെന്നാണ് മറുപടി നല്‍കിയത്. ഇത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല.
ഏറ്റുമുട്ടല്‍ ദൗത്യത്തില്‍ പങ്കാളികളായിരുന്നവരുടെ പദവിയും ചുമതലകള്‍ അറിയിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടും അറിയിച്ചില്ല. സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി മേയ് 16 ന് സംസ്ഥാന കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഫ്ഐആറും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അയയ്ക്കുന്നതായി അവകാശപ്പെട്ടിട്ടുണ്ടെങ്കിലും എഫ്ഐ ആറിന്റെ പകര്‍പ്പ് അയച്ചിട്ടില്ല.
ഉത്തരവ് ലഭിച്ച് മൂന്നാഴ്ചക്കകം പൂര്‍ണമായ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് ആസ്ഥാനത്ത് എത്തിക്ക ണമെന്നും കമ്മീഷന് ഉത്തരവ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: