ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കന്‍ വസീരിസ്ഥാനിലെ ഗോത്ര മേഖലയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 21 ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ നാറ്റോ പാത തുറന്നതിനുശേഷം പാക്കിസ്ഥാനിലുണ്ടായ ആദ്യ വ്യോമാക്രമണമാണ് ഇത്. സിഐഎയുടെ നേതൃത്വത്തിലുള്ള ചാരവിമാനമാണ് അഫ്ഗാന് അതിര്‍ത്തിയിലുള്ള ധാറ്റാ ഖേല്‍ പ്രദേശത്ത് രണ്ടുതവണ മിസെയില്‍ ആക്രമണം നടത്തിയത്. 21 ഭീകരരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും ഇതില്‍ വിദേശ ഭീകരരുമുണ്ടെന്ന് ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഫ്ഗാനിലെ വിദേശ സൈന്യത്തിനെതിരെ പോരാട്ടം നടത്തുവാനാണ് അതിര്‍ത്തിയില്‍ ഭീകരരെ അയച്ചതെന്ന് താലിബാന് ഭീകരന് ഹഫീസ് ഗുള്‍ ബഹദൂര്‍ അറിയിച്ചു. ഒരാഴ്ചക്കിടെ വടക്കന്‍ വസീരിസ്ഥാനിലുണ്ടാകുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ് ഇത്.
ജൂലൈ ഒന്നിന് ഷവാല്‍ പ്രദേശത്തുണ്ടായ വ്യോമാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നാറ്റോ പാത തുറന്നുകൊടുത്തതിനാല്‍ രാജ്യത്ത് യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനുവേണ്ടി യുഎസുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണ് യുഎസ് നടത്തുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: