കൊച്ചി: അമിതവേഗതയിലെത്തി കാറിലിടിച്ചശേഷം നിര്‍ത്താതെപോയ സ്വകാര്യബസ് ഹൈക്കോടതി ജഡ്ജിയുടെ ഇടപെടലിനെത്തുടര്‍ന്ന് പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പാലാരിവട്ടം ബൈപ്പാസ് ജങ്ഷനിലായിരുന്നു സംഭവം. സിഗ്നല്‍ കാത്തുകിടന്ന വാഹനങ്ങള്‍ക്കിടയിലൂടെ എത്തിയ ബസ് ചെറായി സ്വദേശി വിപിന്റെ കാറിനു പിന്നിലിടിച്ചു. ചോദ്യം ചെയ്ത വിപിനോട് കേസ് കൊടുക്കാന്‍ പറഞ്ഞശേഷം ബസ് നിര്‍ത്താതെപോയി. സമീപത്ത് ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന ജഡ്ജി സി.ടി. രവികുമാര്‍ കാറുടമയെ വിളിച്ചു സംസാരിച്ചശേഷം ബസ് പിടികൂടാന്‍ ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനില്‍ വിളിച്ചു നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ട്രാഫിക് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: