ലക്നൗ: അയോധ്യയില്‍ 350 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്ര നഗരത്തിലേയ്ക്ക് റോഡ് നിര്‍മ്മിക്കുന്നതിനാണ് 50 കോടി ചെലവഴിക്കുക.
രാമക്ഷേത്രത്തോടനുബന്ധിച്ചുള്ള സ്നാനഘട്ടങ്ങളുടെ സൗന്ദര്യവല്‍ക്കരണവും ടൗണിലെ എല്ലാ കടവുകളിലും സരയൂ നദിയിലെ ജലം എത്തിക്കുന്നതിനുള്ള സംവിധാനവും ലക്ഷ്യമിടുന്നുണ്ട്. ഇത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കുവാന്‍ ജലസേചന വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
സ്നാനഘട്ടങ്ങളുടെ സൗന്ദര്യ വല്‍ക്കരണം കല്യാണ്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. എന്നാല്‍ പിന്നീട് ഇതില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. അയോധ്യയെയും ജനകപുരിയെയും ബന്ധിപ്പിക്കുന്ന രാം ജാനകി മാര്‍ഗ്ഗിന്റെ വികസന പ്രവര്‍ത്തനങ്ങളും നടത്തും.
അയോധ്യയില്‍ താമസിക്കുന്നതിനും രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനുമുള്ള സൗകര്യമൊരുക്കും. സരയൂ നദിയുടെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളും. സരയൂ ആരതിയും സരയൂ മഹോത്സവവും സംഘടിപ്പിക്കും.
ഫൈസാബാദ് ഡിവിഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ട് രാമജന്മഭൂമി ട്രസ്റ്റിന്റെ മുന്‍ അധ്യക്ഷനായ രാമചന്ദ്ര ദാസ് പരമഹംസന് സ്മാരകം നിര്‍മ്മിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സുപ്രീംകോടതി പറഞ്ഞത് പോലെ അയോധ്യാ പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: