കോഴിക്കോട്: പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനാപകടത്തില്‍ മരിച്ച അച്ചുദേവി(25)ന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബന്ധുക്കളും വ്യോമസേന അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങിയ ഭൗതികശരീരം ഇന്ന് വൈകിട്ട് അഞ്ചുമണി വരെ തിരുവനന്തപുരം പോങ്ങുംമൂട്ടിലെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം പാങ്ങോട് സൈനീക ആശുപത്രിയിലേക്ക് മാറ്റും. നാളെ രാവിലെ ഒമ്പതിന് പ്രത്യേക വ്യോമസേന വിമാനത്തില്‍ മൃതദേഹം കോഴിക്കോട് പന്തീരാങ്കാവിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോവും. പൂര്‍ണ സൈനിക ബഹുമതികളോടെ ഉച്ചയോടെ സംസ്ക്കാരം നടക്കും.
മെയ് 21നാണ് പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനം അരുണാചല്‍പ്രദേശില്‍ കാണാതായത്. ഉത്തരേന്ത്യക്കാരനായ സ്ക്വാഡ്രന്‍ ലീഡര്‍ ദ്വിവേഷ് പങ്കജാണ് കൂടെ വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: