ന്യൂദല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി -2 മിസൈല്‍ വിക്ഷേപണം വിജയകരം. ആണവായുധ പ്രയോഗത്തിന് ശേഷിയുള്ള പൃഥ്വി-2 ഒഡീഷയിലെ ചാന്ദിപുരില്‍ നിന്നാണ് വിക്ഷേപിച്ചത്്.
ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്ന് രാവിലെ 9.50ഓടെയാണ് വിക്ഷേപണം നടന്നത്. ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള ഈ മിസൈലിന് 350 കിലോമീറ്റര്‍ ദൂരെവരെ പ്രഹരശേഷിയുണ്ട്. നൂതന മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു.
500 കിലോ ഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് പൃഥ്വി-2. ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എന്‍ജിനുകളാണുള്ളത്. ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് മിസൈലില്‍ ഉപയോഗിക്കുന്നത്. സൂക്ഷ്മപരിശോധനയിലൂടെ കൃത്യമായ കൃത്യമായ മാര്‍ഗനിര്‍ദ്ദേശ സംവിധാനമാണ് ഇത് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: