ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡില്‍ ലോധ പാനല്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി നിയമിച്ച നാലംഗ ഇടക്കാല ഭരണസമിതിയില്‍ നിന്ന് രാജി വയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി രാമചന്ദ്ര ഗുഹ ബിസിസിഐയ്ക്ക് കത്തയച്ചു.
സമിതിയുടെ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിച്ചാണ് കത്ത് തുടങ്ങുന്നത്. രാജിക്കിടയാക്കിയ കാരണങ്ങളും കത്തില്‍ അദ്ദേഹം എടുത്തു പറയുന്നു.
വന്‍ മൂല്യമുള്ള താരങ്ങള്‍ക്ക് നല്കുന്ന അനാവശ്യ പരിഗണന തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഗുഹ ഭരണ സമിതി സുതാര്യ പ്രവര്‍ത്തനത്തില്‍ നിന്ന് വഴിമാറിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭരണ സമിതി അംഗങ്ങളുടെ താത്പര്യങ്ങളിലെ വൈരുദ്ധ്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണ സമിതി പരാജയപ്പട്ടതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു.ദേശീയ ടീമിന്റെ കോച്ചുമാര്‍ ഐപിഎല്ലിനു വേണ്ടി ടീമിനെ അവഗണിച്ചു.
‘ഇന്ത്യന്‍ കോച്ച്’ വിഷയം ഭരണ സമിതി കൈകാര്യം ചെയ്ത രീതി ശരിയായില്ല. അനില്‍ കുംബ്ലെക്ക് മികച്ച മുന്‍കാല റിക്കോര്‍ഡ് ഉണ്ടായിട്ടും ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടു തലേന്ന് കുംബ്ലെയുടെ കരാര്‍ നീട്ടുന്നത് പുനഃപരിശോധിച്ചു.
ഭരണസമിതി ആഭ്യന്തര കളിക്കാരെ അവഗണിക്കുന്നു. അന്താരാഷ്ട്ര കളിക്കാരുടെതുമായി തട്ടിച്ചു നോക്കമ്പോള്‍ ആഭ്യന്തര കളിക്കാര്‍ക്ക് വളരെ കുറഞ്ഞ മാച്ച് ഫീസ് മാത്രമേ ലഭിക്കുന്നുള്ളൂ.
അയോഗ്യരായവര്‍ ബിസിസിഐ യോഗത്തില്‍ പങ്കടുക്കുന്നതിനെതിരെ ഭരണസമിതി നിശബ്ദത പാലിക്കുന്നു. തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഗുഹ ഭരണ സമിതിയില്‍ പുരുഷ ക്രിക്കറ്റ് ടീം അംഗം ആവശ്യമാണെന്നും അറിയിക്കുന്നു. ജവഗല്‍ ശ്രീനാഥിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്.
ഇന്നലെയാണ് വിനോദ് റായി തലവനായ ഇടക്കാല സമിയില്‍ നിന്ന് രാമചന്ദ്ര ഗുഹ രാജിവച്ചത്.വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗുഹ രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: