കണ്ണൂര്‍: വിദ്യാര്ഥികള്കളായ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക ക്യാമ്പയിന് നടത്തുന്നു. ജൂലൈ 1 മുതല്‍ 31 വരെ രാജ്യവ്യാപകമായാണ് യുവവോട്ടര്‍മാരെ ചേര്‍ക്കാനുള്ള സ്പെഷ്യല്‍ െ്രെഡവ്. 18-21 പ്രായപരിധിയിലുള്ള യുവജനങ്ങളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇങ്ങനെയൊരു പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനസംഖ്യാനുപാതികമായി യുവാക്കള്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെടുന്നില്ലെന്ന സാഹചര്യം പരിഗണിച്ചാണ് ഈ നടപടിയെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയിലെ പ്രൊജക്ടഡ് സെന്സസ്സ്പ്രകാരം 1819 വയസ്സ് പ്രായമുള്ളവര്‍ ആകെ ജില്ലയിലെ ജനസംഖ്യയുടെ 3.24 ശതമാനമാണ്. (82425). എാല്‍ 18-19 വയസ്സ് പ്രായമുള്ളവരില്‍ 1.25 ശതമാനം മാത്രമാണ് വോട്ടര്‍മാരായിട്ടുള്ളത്. (31921 ). കണ്ണൂര്‍ ജില്ലയില്‍ മാത്രം വോട്ടര്മാരാകേണ്ട 50000 യുവാക്കള്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഈ കുറവ് നികത്തുന്നതിനാണ് കമ്മീഷന് സ്പെഷല്‍ കാമ്പയിന് നടത്തുന്നത്.
ംംം.രലീ.സലൃമഹമ.ഴീ്.ശി എ വെബ് സൈറ്റ് വഴി അപേഷ സമര്‍പ്പിക്കാവുന്നതാണ്. ഇപ്പോള്‍ പഠനാവശ്യത്തിനായും മറ്റും മണ്ഡലത്തിന് പുറത്തോ സംസ്ഥാനത്തിന് പുറത്തോ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും കേരളത്തിലെ സ്ഥിരതാമസമുള്ള സ്ഥലത്ത് വോട്ട് ചേര്‍ക്കാം. വിദ്യര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും പഠനാവശ്യത്തിനും മറ്റും ഇന്ത്യയില്‍ എവിടെ താമസിക്കുന്നവരായാലും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചേര്‍ക്കുന്നതിന് തടസ്സമില്ല.
നിലവില്‍ ജില്ലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വിവിധ കാമ്പസ്സുകളില്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച 47 സ്റ്റുഡന്റ് കാമ്പസ്സ് അമ്പാസ്സിഡര്മാരുടെ സേവന ം പ്രയോജനപ്പെടുത്താവുതാണ്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്യാമ്പുകളും ഉണ്ടാകും.
രാജ്യത്ത് എവിടെയുമുള്ള 18 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായ രേഖകളുമായി ഓണ്‍ലൈനായി തന്നെപേര് രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ട്. ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളില്‍ എത്തി അപേക്ഷകളില്‍ തെളിവെടുപ്പ നടത്തി യോഗ്യരായവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്യും.
18,21 പ്രായമുള്ള യുവജനങ്ങള്‍ക്ക് വേണ്ടി ജൂലൈ 8, 22 തിയ്യതികളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പ്രത്യേക കാമ്പയിന് സിറ്റിങ്ങും നടത്തുന്നുണ്ട്. ഈ ക്യാമ്പുകളിലും യുവവോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാം.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച സംശയങ്ങളുള്ളവര്‍ക്ക്1950 എ ട്രോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സംശയ നിവര്‍ത്തി വരുത്താവുന്നതാണ്. മരണപ്പെട്ട വോട്ടര്‍മാരുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ലെവല്‍ ഏജന്റ്മാര്ക്ക്് ഇതുസംബന്ധിച്ച വിവരം ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് കൈമാറാവുന്നതുമാണെന്നും കലക്ടര്‍ അറിയിച്ചു. ഡപ്യൂട്ടി കലക്ടര്‍(ഇലക്ഷന്) സി.എം.ഗോപിനാഥനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: