ഇരിട്ടി: കൊട്ടിയൂര്‍ ഉത്സവവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പെടുത്തിയതായി ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു. 6 മുതല്‍ ഉത്സവം തീരുന്നതുവരെ കേളകം കൊട്ടിയൂര്‍ അമ്പായത്തോട് പാല്‍ച്ചുരം ബോയ്സ് ടൗണ്‍ റോഡിലൂടെ ചെങ്കല്ല് കയറ്റി പോകുന്ന ലോറികളുടെ സര്‍വീസ് നിരോധിച്ചു. ഇക്കരെ കൊട്ടിയൂര്‍, മന്ദംചേരി, അക്കരെ കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക പോലീസിന്റെഔട്ട് പോസ്റ്റ് ഉണ്ടാകും. 200 ഓളം പോലീസുകാരെ ക്ഷേത്ര പരിസരത്ത് ഡ്യൂട്ടിക്കായി നിയോഗിക്കും. ക്ഷേത്രപരിസരം, ബസ്സ്സ്റ്റാന്റ് തുടങ്ങിയവ സിസിടിവി നിരീക്ഷണത്തിലായിരിക്കും. കുളിക്കടവിലും ബസ്സ്സ്റ്റാന്റിലും വനിതാ പോലീസുകാരുടെ സാന്നിധ്യം ഉണ്ടായിരിക്കും. മഫ്ടിയിലും കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. സ്ത്രീകളെ ശല്യം ചെയ്യല്‍, മോഷണം, യാചകവൃത്തി എന്നിവ തടയുന്നതിനായി പ്രത്യേകം പോലീസുകാരെ നിയോഗിക്കും. ട്രാഫിക്ക് നിയന്ത്രണത്തിന് പ്രത്യേകമായി പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ട്രാഫിക്ക് സംവിധാനത്തിനും അപകടങ്ങളൊഴിവാക്കുന്നതിനും മറ്റുമായി നൂറോളം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുഗമമായ ഗതഗതത്തിന് പൊതുജനങ്ങളുടെ സഹകരണം പോലീസ് അഭ്യര്‍ഥിച്ചു.
തലശ്ശേരി, കണ്ണൂര്‍ ഭാഗത്തു നിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ കൂത്തുപറമ്പ്-നെടുംപൊയില്‍-വാരപ്പിടിക-കൊളക്കാട്-മഞ്ഞളാംപുറം വഴിയും വലിയ വാഹനങ്ങള്‍ കൂത്തുപറമ്പ്-നെടുംപൊയില്‍-തെറ്റുവഴി-തുണ്ടിയില്‍-ചെവിടിക്കുന്ന്-മണത്തണ-കേളകം വഴിയും സര്‍വ്വീസ് നടത്തേണ്ടതാണ്. മട്ടന്നൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മട്ടന്നൂര്‍ -ഉളിയില്‍ തില്ലങ്കേരി-മുഴക്കുന്ന്-എടത്തൊട്ടി-മഠപ്പുരച്ചാല്‍-മണത്തണ വഴിയും, ഇരിട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഇരിട്ടി-ഹാജിറോഡ്-പാലപ്പുഴ-മഠപ്പുരച്ചാല്‍-മണത്തണ വഴിയും സര്‍വ്വീസ് നടത്തേണ്ടതാണ്. കുറ്റിയാടി ഭാഗത്തു നിന്നും, വയനാട് ഭാഗത്തുനിന്നും ഉള്ള വാഹനങ്ങള്‍ മാനന്തവാടി ബോയ്സ് ടൗണ്‍ അമ്പായത്തോട് വഴിയും സര്‍വ്വീസ് നടത്തേണ്ടതാണ്.
ഉത്സവസമയത്ത് നീണ്ടുനോക്കി ടൗണ്‍ മുതല്‍ അമ്പായത്തോട് ടൗണ്‍ വരെ റോഡിനിരുവശവും യാതൊരുവിധത്തിലുമുള്ള പാര്‍ക്കിംഗും അനുവദിക്കുന്നതല്ല. ഉത്സവത്തിനു വരുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ ദേവസ്വത്തിന്റെ പാര്ക്കിംക്കിംഗ് ഏരിയാകളില്‍ തന്നെ പാര്‍ക്ക്് ചെയ്യേണ്ടതാണ്. പാര്‍ക്കിംഗ് ഏരിയകളില്‍ സ്ഥലം ലഭ്യമല്ലെങ്കില്‍ ആളുകളെ അമ്പലത്തിനു സമീപം ഇറക്കിയതിനു ശേഷം അമ്പായത്തോട് ബസ് സ്റ്റാന്റിലും അമ്പായത്തോട് താഴെപാല്ഴച്ചുരം റോഡിലുമായി പാര്‍ക്ക് ചെയ്യേണ്ടതാണ്.
മാനന്തവാടി ഭാഗത്തു നിന്നും വരുന്ന ലോറികളും ചരക്ക് വാഹനങ്ങളും മാനന്തവാടി നിടുംപൊയില്‍ റോഡിലൂടെ സര്‍വ്വീസ് നടത്തേണ്ടതാണ്. ബോയ്സ് ടൗണ്‍ പാല്‍ച്ചുരം കൊട്ടിയൂര്‍ റൂട്ടില്‍ ഇത്തരം സര്‍വീസ് അനുവദിക്കുന്നതല്ല. തിരക്കുള്ള ദിവസങ്ങളില്‍ ഇരട്ടത്തോട് മുതല്‍ കൊട്ടിയൂര്‍ അമ്പലം വരെ ചെറിയ വാഹനങ്ങള്‍ക്ക് വണ്‍വെ ട്രാഫിക്ക് മാത്രമെ അനുവദിക്കുകയുള്ളുവെന്നും ഡിവൈഎസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: