കോയമ്പത്തൂര്‍: പോത്തന്നൂരില്‍ കാട്ടാന 12 വയസുകാരിയടക്കം നാലു പേരെ ചവിട്ടിക്കൊന്നു. പോത്തന്നൂരിനു സമീപം ഗണേഷപുരത്തും വെള്ളല്ലൂരിലുമാണ് സംഭവം. ഗായത്രി (12), പളനി സ്വാമി (73), നാഗരത്തിനം(50), ജേ്യാതിമണി (68) എന്നിവരവാണ് കൊല്ലപ്പെട്ടത്.
ഇരുപത്തഞ്ചോളം വയസുള്ള കാട്ടാന ബുധനാഴ്ച രാത്രിയില്‍ നാട്ടിലിറങ്ങി വനംവകുപ്പ് വാച്ചര്‍മാരെ ആക്രമിച്ചിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട ഇവരും മറ്റു വാച്ചര്‍മാരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് മടക്കിയയച്ചിരുന്നു. ആന ഇന്നലെ രാവിലെ കാടിറങ്ങി വന്ന് ഗണേഷപുരത്ത് വീടിന്റെ തിണ്ണയില്‍ ഉറങ്ങുകയായിരുന്നവരെ ആക്രമിച്ചു. ആദ്യം വിജയകുമാര്‍ എന്നയാളെ തുമ്പിക്കൈക്ക് എടുത്തെറിഞ്ഞു.
തുടര്‍ന്ന് ഭാര്യ തങ്കമണിയെ ആക്രമിച്ചു. തന്റെ മൂന്നു കുട്ടികളെയും രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരിലൊരാളായ ഗായത്രിയെ ആന ചവിട്ടുകയായിരുന്നു. റിതിക (7), വെറ്റിമാരന്‍ (4) എന്നിവരെ രക്ഷിക്കാന്‍ കഴിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഗായത്രിയെ ആംബുലന്‍സും ഒന്നും ലഭ്യമല്ലാത്തതിനാല്‍ ഒു മണിക്കൂര്‍ കഴിഞ്ഞ് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും മരിച്ചിരുന്നു. ഇതിനകം നടന്നകന്ന ആന അഞ്ചു കിലോമീറ്റര്‍ അകലെ വെള്ളല്ലൂരില്‍ എത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് പാടത്ത് പ്രാഥമിക കൃത്യങ്ങള്‍ക്ക് പോകുകയായിരുന്ന പളനി സ്വാമിയെ ആക്രമിക്കുകയായിരുന്നു.
തുടന്ന് അല്‍പ്പം അകലെ ഇരിക്കുകയായിരുന്ന നാഗരത്തിനത്തെയും ജ്യോതമണിയേയും ചവിട്ടിക്കൊന്നു. കൊലകള്‍ക്കു ശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷടിച്ച കാട്ടുകൊമ്പനെ മയക്കുവെടിവച്ച് തളച്ചു. വനംവകുപ്പ് മുന്നറിയിപ്പ് നല്കിയിരുന്നെങ്കില് മുന്‍കരുതല്‍ എടുക്കാന്‍ കഴിയുമായിരുന്നു. നാലു ജീവനുകളും രക്ഷിക്കാന്‍ കഴിയുമായിരുന്നു. രോഷാകുലരായ നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: