സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യയും ഇന്ത്യയും ചേര്‍ന്ന് വിമാനങ്ങളും വാഹനങ്ങളും നിര്‍മ്മിക്കും. ഇതിനുള്ള സംയുക്ത സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിനും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ധാരണയായി.
അടിസ്ഥാന സൗകര്യവികസനം, പുതിയ സങ്കേതിക വിദ്യ, ഔഷധ നിര്‍മ്മാണം, വിമാനങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 19 പദ്ധതികള്‍ സംയുക്തമായി തുടങ്ങും. കൂടംകുളം ആണവ നിലയത്തിന് രണ്ടു യൂണിറ്റുകള്‍ കൂടി റഷ്യ നല്‍കും.
ഇതിനകം ഇന്ത്യയിലെ റഷ്യന്‍ നിക്ഷേപം 400 കോടി ഡോളര്‍ കവിഞ്ഞു. റഷ്യയിലെ ഇന്ത്യന്‍ നിക്ഷേപം 800 കോടി ഡോളറും. ഇന്ത്യാ റഷ്യ സഹകരണം വളരെ മെച്ചപ്പെട്ട നിലയിലാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുട്ടിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: