ആലപ്പുഴ: കയര്‍ മേഖലയുടെ വികസനത്തിനായി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 1000 കോടി രൂപ മുടക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കയര്‍കേരള 2017 സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണത്തിന് കയര്‍ ഉത്പന്ന വിപണന മേളകള്‍ നടത്താന്‍ സംസ്ഥാനത്ത് 100 സ്റ്റാളുകള്‍ തുടങ്ങും. ഇതിലൂടെ 25 കോടി രൂപയുടെ വില്പന ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കയര്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആയിരം രൂപയുടെ കൂപ്പണ്‍ സംവിധാനം ഏര്‍പ്പെടുത്തും. ശമ്പളത്തില്‍നിന്ന് ഗഡുക്കളായി ഈ തുക ഈടാക്കുന്ന നിലയിലാണ് കൂപ്പണ്‍ നല്‍കുക. ഒക്ടോബറില്‍ ആലപ്പുഴയിലെ ബോംബെ കയര്‍ കമ്പനി പുനസ്ഥാപിക്കും. ആസ്പിന്‍വാള്‍ എറ്റെടുക്കും.
മാനേജീരിയല്‍ സബ്സിഡി, പ്രവര്‍ത്തന മൂലധനം എന്നീ ഇനങ്ങളിലായി സംഘങ്ങള്‍ക്ക് 23 കോടി രൂപ അനുവദിക്കും. മുന്‍കാലത്ത് പല സ്കീമുകള്‍ക്കായി നല്‍കിയിട്ട് ചെലവാക്കാതെ കിടക്കുന്ന ആറരക്കോടി രൂപ പ്രവര്‍ത്തന മൂലധനമായി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: