ആലപ്പുഴ: റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായതിനുശേഷം പിഴവുകള്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്. തെറ്റുതിരുത്തിയ പുതിയ കാര്‍ഡ് ലഭിക്കുന്നതിന് വീണ്ടും പണം ഈടാക്കില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ടുതരത്തിലുള്ള തെറ്റുകള്‍ക്കാണ് റേഷന്‍ കാര്‍ഡില്‍ സാദ്ധ്യത. അക്ഷരത്തെറ്റുകളാണ് അതിലൊന്ന്. അര്‍ഹര്‍ അനര്‍ഹര്‍ എന്നിവര്‍ വിഭാഗം തെറ്റി ഉള്‍പ്പെടുന്നതാണ് മറ്റൊരു പ്രശ്നം. ലഭിക്കുന്ന കാര്‍ഡുകളില്‍ തെറ്റുകളുണ്ടെങ്കില്‍ ഉടമക്ക് താലൂക്ക് സപ്ലെ ഓഫീസില്‍ പരാതി നല്‍കാം. വിതരണം പൂര്‍ത്തിയായ ശേഷമാകും ഇതിനുള്ള നടപടികള്‍ തുടങ്ങുക.
അര്‍ഹരായവരെ മുഴുവന്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.
ഭക്ഷ്യധാന്യത്തിനായി സ്കൂള്‍ അധികൃതര്‍ മാവേലി സ്റ്റോറിന് മുന്നില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഇനി ഉണ്ടാകില്ല. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ സ്കൂളുകളില്‍ എത്തിക്കാനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: