നാഗ്പൂര്‍: നാഗ്പൂരില്‍ മലയാളി യുവാവിനെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ ഭാര്യ അറസ്റ്റില്‍. പാലക്കാട് തേങ്കുറിശ്ശി സ്വദേശി സ്വാതിയാണ് അറസ്റ്റിലായത്. ഏപ്രില്‍ 29നാണ് കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്‍ നായരെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലയടിച്ചു വീണാണ് മരണമെന്നാണ് സ്വാതി വീട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം കഴുത്തു ഞെരിച്ചതാണെന്ന് വ്യക്തമായി. ഇതോടെയാണ് സ്വാതിയുടെ പങ്ക് വ്യക്തമായത്. ആദ്യ വിവാഹം ചെയ്തയാളില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് സ്വാതി നിതിനെ വിവാഹം കഴിച്ചത്.
സെപ്തംബറിലായിരുന്നു ഇവരുടെ വിവാഹം. അച്ഛന് രമേശന് നായരുടെ ചികിത്സയ്ക്കാണ് നിതിന്‍ നാഗ്പൂരില്‍ വീടെടുത്തത്. നിതിന്റെ മരണത്തിന് പിന്നാലെ രമേശന് നായരും മരിച്ചിരുന്നു. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: