ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വേണ്ടി ശക്തമായി വാദിച്ച് ബംഗാള്‍ ഘടകം. കാരാട്ട് പക്ഷത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെ, യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ബംഗാള്‍ ഘടകം പ്രമേയം പാസാക്കി. മുതിര്‍ന്ന നേതാവ് ബിമന്‍ ബോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയടക്കം യെച്ചൂരിയെ പിന്തുണച്ചു.
ആഗസ്തിലാണ് യെച്ചൂരിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. ഇതടക്കം ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് ആറ് ഒഴിവുകളുണ്ടാകും. അഞ്ചെണ്ണം തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കും. കോണ്‍ഗ്രസ് പിന്തുണച്ചാല്‍ യെച്ചൂരിക്ക് വീണ്ടും രാജ്യസഭയിലെത്താനാകും. സഹായിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സിപിഎമ്മിലെ കാരാട്ട് പക്ഷം എതിര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: