ചാലക്കുടി: പരിയാരം ഭാഗത്ത് വീടുകള്‍ക്കും കടകള്‍ക്കും നേരെ കല്ലേറ് നടത്തിയ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.പരിയാരം സ്വദേശികളായ തറയില്‍ വീട്ടില്‍ പൗലോസ് മകന് ഡിബിന്‍(26),ഇടശ്ശേരി വീട്ടില്‍ റപ്പായി മകന് ഗോഡ്സ്(24),ഗോപുരന്‍ വീട്ടില്‍ ജോണി മകന് ജീജോ (24),കമ്മളം സ്വദേശി രമണന് രാഗേഷ്(28)എന്നിവരെയാണ് പിടികൂടിയത്.
പ്രതികള്‍ മുമ്പ്് പല കേസുകളിലും പ്രതികളാണ്. പരിയാരം പള്ളി തിരുനാളിന് തല്ലുണ്ടാക്കിയ കേസില്‍ ഡിബിനും രാഗേഷും പ്രതികളായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ചൗക്ക പള്ളിപ്പെരുന്നാള് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് രാഗേഷ്. ഈ കേസില്‍ ഇയാളെ ചാലക്കുടി മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചിരുന്നു.
കുറച്ചു നാളുകളായി പരിയാരത്തും പരിസര പ്രദേശങ്ങളിലും രാത്രി കാലങ്ങളില്‍ വീടുകള്‍ക്ക് നേരെ കല്ലെറിയുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പെട്രോളിങ്ങ് ശക്തമാക്കയാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ചാലക്കുടി എസ്.ഐ ജയേഷ് ബാലന് പറഞ്ഞു.
എ.എസ്ഐ സി.കെ.സുരേഷ്,സിവില്‍ പോലീസുകാരായ പി.എം.മൂസ,ഷിജോ തോമാസ്,ഇ.എസ്.ജീവന്,എം.എസ്.ഷാജു,ഹോഗാര്‍ഡ് ഏലിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: