പെരുമ്പാവൂര്‍: ഗതാഗതകുരുക്കിന്റെ പേര് പറഞ്ഞ് പെരുമ്പാവൂരില്‍ സ്വകാര്യബസ്സുകള്‍ യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിട്ടതിന് ശേഷം റൂട്ട് മാറി ഓടുന്നതായി അക്ഷേപം ഉയരുന്നു. പല സ്വകാര്യബസ്സുകളും അനുവദിച്ച സ്റ്റോപ്പില്‍ നിറുത്താതെ വഴിമാറിയോടുന്നത് വൃദ്ധരായ യാത്രക്കാരെയും വിദ്യാര്‍ത്ഥികളേയുമാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. കോതമംഗലം കുറുപ്പംപടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ഗവ. ആശുപത്രി, സസ്യമാര്‍ക്കറ്റ്, കോലഞ്ചേരിക്കവലയില് ജ്യോതിജംഗ്ഷന് എന്നിവിടങ്ങളിലാണ് നിര്‍ത്തി യാത്രക്കാരെ ഇറക്കേണ്ടത്. എന്നാല്‍ ഭൂരിഭാഗം സ്വകാര്യബസ്സുകളും ഗവ.ആശുപത്രി ജംഗ്ഷനില്‍ നിന്നും കെഎസ്ആര്‍ടിസി റോഡ്, എംസി റോഡ്, കാളച്ചന്തവഴി ബസ്സ്റ്റാന്റില് പ്രവേശിക്കുകയാണ് പതിവ്. മാര്‍ക്കറ്റ്, കോടതി, പെരുമ്പാവൂര്‍ ക്ഷേത്രം, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലാകുന്നത്.
കാലടി കവലയിലെ സിഗ്നല്‍ വീണാല്‍ ഉണ്ടാകുന്ന ബ്ലോക്കില്‍ നിന്നും രക്ഷനേടാനാണ് ബസ് ജീവനക്കാര്‍ എളുവഴിയിലൂടെ റൂട്ട് മാറി ഓടിക്കുന്നത്. മാര്‍ക്കറ്റ് പരിസരം, കാലടികവല, മുസ്ലീം പള്ളി എന്നീ പ്രദേശങ്ങളില്‍ റോഡിനിരുവശവും യാതൊരു നിയന്ത്രണവുമില്ലാതെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളാണ് ഇവിടെ ഗതാഗതകുരുക്കുണ്ടാക്കുന്നത്. ഇതിനെതിരെ അധികൃതര്‍ കണ്ടാലും കണ്ണടക്കുകയാണെന്ന് വാഹന ഉടമകള്‍ പറയുന്നു. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ നിന്നും വന്ന സ്വകാര്യബസ് യാത്രക്കാരെ ഗവ. ആശുപത്രിക്ക് പകരം മുനിസിപ്പല്‍ ഓഫീസിന് മുന്‍വശത്താണ് ഇറക്കിവിട്ടത്. ഔഷധി ജംഗ്ഷനില്‍ ഇടതുഭാഗത്തേക്ക് തിരിയേണ്ട വാഹനം വലതു ഭാഗത്തേക്ക് തിരിഞ്ഞ് എളുപ്പവഴി തേടുകയായിരുന്നു.
ട്രാഫിക് പോലീസിന്റെ സേവനമുള്ള ഈ പ്രദേശങ്ങളിലെല്ലാം അധികൃതരുടെ കണ്ണുംവെട്ടിച്ചാണ് സ്വകാര്യബസ് സര്‍വീസ് നടത്തുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. യാത്രിനിവാസ് പ്രദേശത്ത് നിന്ന് കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് പോകുന്ന സര്‍ക്കാര്‍ ബസ്സുകളും വണ്‍വേ നിയമം പാലിക്കാത്തതും ഇവിടെ ഗതാഗതക്കുരുക്കിന് ഇടയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: