കോഴിക്കോട്: സ്ഥാപന അധികൃതര്‍ പിടിച്ചുവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഏവിയേഷന്‍ സ്ഥാപനമായ എയിംഫില്ലിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. മാവൂര്‍ റോഡില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുന്നിലാണ് പന്തല്‍ കെട്ടി വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. വിദ്യാര്‍ത്ഥിനികളായ രേഷ്മ, ആതിര, കീര്‍ത്തിമ, ആതിര, ഷിപ്തിഷ എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്.
ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ തങ്ങളെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജനസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇടപെട്ട് സമരം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുലഭിക്കാന്‍ അത്തരമൊരു ഇടപെടല്‍ ആവശ്യമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: