മനില: ഫിലിപ്പൈന്‍സിലെ ചൂതാട്ട കേന്ദ്രത്തില്‍ ഭീകരന്റെ വിളയാട്ടം. 36 പേരെ വെടിവച്ചുകൊന്ന ഇയാള്‍ പിന്നീട് ചൂതാട്ട കേന്ദ്രം കത്തിച്ചു. മനിലയിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ഭീകരന് യന്ത്രത്തോക്കുകൊണ്ട് ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഫിലിപ്പൈന്‍സില്‍ ഭീകരര്‍ക്ക് എതിരെ വലിയ നീക്കം നടക്കുന്നതിനിടെയാണ് തലസ്ഥാനത്ത് ഈ സംഭവം.എന്നാല്‍ അക്രമി ജനങ്ങള്‍ക്കു നേരെ വെടിവച്ചില്ലെന്നും ടിവി തകര്‍ക്കുകയായിരുന്നുവെന്നും അതില്‍ നിന്നുയര്‍ന്ന പുക ശ്വസിച്ചാണ് ഇത്രയും പേര് മരിച്ചതെന്നും പോലീസ് മേധാവി പറയുന്നു.സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
വെടിവയ്പ്പറിഞ്ഞ് റിസോര്‍ട്ട്സ് വേള്‍ഡ് മനിലയില്‍ നിന്ന് ജനങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും ചവിട്ടേറ്റും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഭീകരാക്രമണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അഞ്ചു മണിക്കൂറിനു ശേഷം അക്രമിയുടെ മൃതദേഹം ഒരു മുറിയില്‍ നിന്ന് കണ്ടെത്തി. കട്ടിലില്‍ പുതപ്പുകൊണ്ട് മൂടി പെട്രോള്‍ ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവം ഭീകരാക്രമണമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞു.
എന്നാല്‍ കൊള്ളയടിക്കാനുള്ള ശ്രമമായിരുന്നു പിന്നിലെന്നാണ് ഫിലിപ്പൈന്‍ പോലീസ് മേധാവി പറയുന്നത്. അക്രമി ടിവി തകര്‍ത്തു. തീ ആളുമ്പോള്‍ അതിലേക്ക് പെട്രോള്‍ ഒഴിച്ച്, ചൂതാട്ട മേശകള്‍ കത്തിക്കുകയായിരുന്നു. പോലീസ് മേധാവി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: