കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിന് വടക്കുഞ്ചേരി നല്കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. കൊട്ടിയൂരില്‍ 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ ഫെബ്രുവരി 17നാണ് പള്ളിവികാരിയായിരുന്ന റോബിന് വടക്കുഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തത്.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് റോബിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട്? തവണ തലശ്ശേരി അഡിഷണല്‍ സെഷന്‍സ് കോടതി ഫാ. റോബിന് വടക്കുഞ്ചേരിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കസ്റ്റഡി ആവശ്യമില്ലെന്ന്? കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: