കളമശ്ശേരി: കളമശ്ശേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിന് സമീപത്തെ കോഫി ഷോപ്പ് പൂട്ടാന്‍ ജില്ല കളക്ടറും, ആശുപത്രി വികസന സമതിയും നിര്‍ദ്ദേശിച്ചിട്ടും കോഫി ഷോപ്പ് പ്രവര്‍ത്തിക്കുന്നു.
മെഡിക്കല്‍ കോളേജിന് വന്‍ നഷ്ടം വരുത്തി, ചിലരുടെ താല്പര്യങ്ങള്ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം കൂടിയ ആശുപത്രി വികസന സമതിയില്‍ വിഷയം ചര്‍ച്ചയാകുകയും മെയ് 31 അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നതാണ്.
ഒരു മാസം ലക്ഷകണക്കിന് രുപയുടെ വ്യാപാരം നടക്കുന്ന ഈ കോഫി ഷോപ്പില്‍ നിന്ന് മെഡിക്കല്‍ കോളേജിനു ഒരു രൂപ പോലും വരുമാനം ലഭിക്കുന്നില്ല. എന്നാല്‍ നാല് ഫ്രിസറുകളും അഞ്ചോളംലെറ്റുകളും മറ്റും പ്രവര്‍ത്തിപ്പിക്കുന്ന ഈ കോഫി ഷോപ്പിന്റെ കറന്റ് ബില്‍ പോലും മെഡിക്കല്‍ കോളേജാണ് അടക്കുന്നത്. വാടകയിനത്തിലും ഒരു രൂപയും മെഡിക്കല്‍ കോളേജിന് ലഭിക്കുന്നില്ല. ഇത് മൂലം ഇത് നടത്തുന്നവര്‍ ആരലക്ഷത്തോളം രൂപ ഒരു മാസം ലാഭമായി മാത്രം നേടുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: