സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ചില രാജ്യങ്ങള്‍ ഭീകര സംഘടനകൾക്ക് ആയുധവും അര്‍ഥവും നല്‍കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം മനുഷ്യവംശത്തിന്റെ ശത്രുവാണെന്നും ഇൗ ഭീഷണി നേരിടാന്‍ ലോകം ഒറ്റക്കെട്ടാകണമെന്നും റഷ്യയില്‍ അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ ഭീകരർക്ക് ആയുധം നല്കി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാക് നയത്തെ പ്രധാനമന്ത്രി സൂചിപ്പിച്ചു. ”ഭീകരർക്ക് സ്വന്തമായി ആയുധമുണ്ടാക്കാനാവില്ല. ചില രാജ്യങ്ങളാണ് അവര്‍ക്കത് എത്തിച്ചുനല്‍കുന്നത്. ഭീകരർ സ്വന്തമായി നാണയം അച്ചടിക്കാനാവില്ല. കള്ളപ്പണം വഴി ചില രാജ്യങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നു. ഭീകരർക്ക് സ്വന്തം വാര്‍ത്താ മാധ്യമങ്ങളില്ല. അതും ചില രാജ്യങ്ങളുടെ സഹായംവഴി ലഭിക്കുന്നു” -പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
40 വര്‍ഷമായി ഐക്യ രാഷ്ട്രസഭയുടെ മുന്നിലുള്ള കോംപ്രിഹെന്‍സിവ് കണ്വെന്ഷന് ഒാണ് ഇന്റര്‍നാഷനല്‍ ടെററിസം (സി.സി.ഐ.ടി) വിഷയത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ലോകം തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: