താന്‍ ഉറങ്ങിക്കിടന്നപ്പോഴാണ് ലിംഗം ഛേദിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. പെണ്‍കുട്ടിക്ക് കാമുകന്റെ സഹായം ലഭിച്ചു. പെണ്‍കുട്ടിയുടെ വാക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും ഗംഗേശാനന്ദ പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു ഗംഗേശാനന്ദയുടെ പ്രതികരണം. അതേസമയം ഉറങ്ങി കിടന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച് മാറ്റിയതെന്ന് ഗംഗേശാനന്ദ തീര്‍ത്ഥപാദ പൊലീസിന് മൊഴി നല്കി. പെണ്‍കുട്ടിയുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നെന്നും സ്വാമി വ്യക്തമാക്കി.
തന്റെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നെന്നും സ്വാമി പറഞ്ഞു. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ കുടുംബത്തിന് സാമ്പത്തികമായി സഹായം ചെയ്തിരുന്നെന്നും മൊഴിയില്‍ പറയുന്നു.
ചോദ്യം ചെയ്യല്‍ തുടരുകയണ്.പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവങ്ങളെയും സാമ്പത്തിക തട്ടിപ്പുകളെയും സംബന്ധിച്ചകൃത്യമായ വിവരങ്ങള്‍ മനസിലാക്കാനും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനുമാണ് സ്വാമിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സ്വാമിയെ ഇന്നലെ വൈകുന്നേരമാണ് പേട്ട പൊലീസ് സര്‍ക്കിള്‍ ഓഫീസിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: