ന്യൂദല്‍ഹി : വോട്ടിങ് മെഷീന് ഹാക്ക് ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി സ്വീകരിച്ച പാര്‍ട്ടികള്‍ മെഷീന് ഹാക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. എന്‍സിപി, സിപിഎം എന്നീ പാര്‍ട്ടികളാണ് വെല്ലുവിളി സ്വീകരിച്ചത് . ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വന്നിട്ടുള്ള മെഷീനുകളാണ് ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിക്കേണ്ടത്.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയം വോട്ടിംഗ് മെഷീനില്‍ നടത്തിയ തിരിമറി കൊണ്ടാണെന്ന് ആരോപണം ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ആദ്മി പാര്‍ട്ടി ഉയര്‍ത്തിയ ആരോപണത്തെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണയ്ക്കുകയും ചെയ്തു.
ഇത് തെറ്റാണെന്ന് പ്രഖ്യാപിച്ച കമ്മീഷന് വോട്ടിംഗ് മെഷീന് ഹാക്ക് ചെയ്യാന്‍ പാര്‍ട്ടികളെ വെല്ലുവിളിച്ചു . എന്നാല്‍ ആരോപണമുന്നയിച്ച പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ സമയമായപ്പോള്‍ പിന്മാറി . ഒടുവില്‍ അപ്രസക്തരായ രണ്ട് പാര്‍ട്ടികള്‍ മാത്രമാണ് ഇതല് പങ്കെടുക്കുന്നത് . കമ്മീഷന് നിശ്ചയിച്ച നിബന്ധനകള്‍ കഠിനമാണെന്ന് പറഞ്ഞാണ് ആം ആദ്മി പാര്‍ട്ടി പിന്മാറിയത് . കോണ്‍ഗ്രസ് ഇതുവരെ കാരണം വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: