തിരുവനന്തപുരം: മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് ഊഷ്മള വരവേല്‍പ്പ്.
പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനോടെപ്പമെത്തിയ അമിത് ഷായെ കളരിവേഷധാരികളായ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭുവനേന്ദ്ര യാദവും ഷായ്ക്കൊപ്പമുണ്ടായിരുന്നു.
എം.പി സുരേഷ് ഗോപി, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ കൃഷ്ണദാസ്, തുടങ്ങിയ നേതാക്കള്‍ അമിത് ഷായെ സ്വീകരിച്ചു. തുറന്ന വാഹനത്തില്‍ പ്രചരണം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും മഴ കാരണം അത് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കാറിലേക്ക് യാത്ര മാറ്റി. റോഡിനിരുവശവും കേരളീയ പരമ്പരാഗത വേഷം ധരിച്ച പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു.
വെള്ളയമ്പലത്ത് എത്തിയ അമിത് ഷാ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. പിന്നീട് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഹോട്ടല്‍ ഹൈസിന്തിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: