കോഴിക്കോട്: പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനാപകടത്തില്‍ മരിച്ച അച്ചുദേവി(25)ന് ജന്മനാട് വിട നല്കി.
കോഴിക്കോട് പന്തീരാങ്കാവ് മേലെ താന്നിയോട്ട് വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, എംഎല്‍എ മാരായ കെ.മുരളീധരന്, പി.ടിഎ.റഹീം, കലക്ടര്‍ യു.വി.ജോസ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് പൂര്‍ണസൈനിക ബഹുമതിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
തിരുവനന്തപുരം ശംഖുമുഖം വ്യോമസേനാതാവളത്തിലെത്തില് നിന്ന് പ്രത്യേകവിമാനത്തില്‍ കോഴിക്കോട്ടെത്തിച്ച ഫ്ലറ്റ് ലഫ്റ്റനന്റ് അച്യുദേവിന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ജനാവലി വീട്ടില്‍ എത്തിയിരുന്നു. ഫ്ലറ്റ് ലഫ്റ്റ്നന്റ് സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തില്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ അനുഗമിച്ചു.
മെയ് 21നാണ് പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനം അരുണാചല്‍പ്രദേശില്‍ കാണാതായത്. ഉത്തരേന്ത്യക്കാരനായ സ്ക്വാഡ്രന്‍ ലീഡര്‍ ദ്വിവേഷ് പങ്കജാണ് കൂടെ വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: