കരിങ്കുന്നം: കരിങ്കുന്നത്ത് കോണ്‍ട്രാക്ടറുടെ വീട്ടില്‍ മോഷണം നടത്തിയ സംഘത്തെതേടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇരുപതോളം പേരെ ഇതിനോടകം ചോദ്യം ചെയ്തു. നാലരലക്ഷത്തോളം രൂപയുടെ നഷ്ടടം സംഭവിച്ചെന്നാണ് കോണ്ട്രാക്ടര് അരുള്‍ദാസ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. മോഷണം നടന്ന വീട്ടിലെ കാമറയില്‍ പതിഞ്ഞിരിക്കുന്ന ചിത്രങ്ങള്‍ ഡവലപ്പ് ചെയ്യാനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്.
അരുള്‍ദാസ് വേളാങ്കണ്ണിക്ക് പോയ വിവരം അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഇദ്ദേഹത്തിന് നാല്‍പ്പതോളം പണിക്കാരുണ്ട്. ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടത്തുന്നത്. തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്വര്‍ണ്ണക്കടകളില്‍ സ്വര്‍ണ്ണം പണയം വയ്ക്കാന്‍ ശ്രമിക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: