തൃശൂര്‍: തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ച് പച്ചക്കറി വ്യാപാരി മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശക്തന് മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി നെല്ലിക്കുന്ന് സ്വദേശി കൊമ്പന് വീട്ടില്‍ ഫ്രാന്‍സിസാണ് മരിച്ചത്.
മഴ തുടങ്ങിയതോടെ ജില്ലയുടെ വിവിധ പ്രദശഷ്ഷളില് പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. മുന്‍കരുതല്‍ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. തീരദേശത്താണ് പനിയുടെ ആധിക്യം. രണ്ടാഴ്ചയ്ക്കിടെ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അഞ്ചുപേരാണ് ഡെങ്കിപ്പനി ബാധിച്ചെത്തിയത്. പഴയന്നൂര്‍ പഞ്ചായത്തില്‍ ഡെങ്കി ലക്ഷണങ്ങളോടെയുള്ള പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കയ്പമംഗലം, ചളിങ്ങാട് മേഖലകളിലാണ് കൂടുതലും പനി പടരുന്നത്. പെരിഞ്ഞനത്ത് ദിവസവും 150 മുതല്‍ 250 രോഗികള്‍ വരെ ഒ.പി. വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നു.
പഴയന്നൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍നിന്നു ഡെങ്കി ലക്ഷണങ്ങളോടെയുള്ള പനി റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ ക്യാമ്പ്് ഈ വാര്ഡിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തീരുമാനമായി. പഞ്ചായത്തില്‍ ഡെങ്കിപ്പനിബാധ കണ്ടെത്തിയ മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഡപ്യൂട്ടി ഡിഎംഒ ബേബി ലക്ഷ്മിയുടെ നേത!ൃത്വത്തില്‍ പനിബാധയുള്ള മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ യൂണിറ്റുകളായി പ്രവര്‍ത്തനം തുടങ്ങി.
40 വീടുകളിലെ പ്രവര്‍ത്തനത്തിന് ഒരു സംഘത്തെയാണു വിനിയോഗിച്ചിരിക്കുന്നത്. ബോധവല്‍ക്കരണവും കൊതുകുനശീകരണവും പനി സര്‍വേയും പല ഘട്ടങ്ങളില്‍ നടക്കും. കുടുംബശ്രീ–ആശ–അങ്കണവാടി പ്രവര്‍ത്തകരും ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ചേരും. ഇന്ന് പഞ്ചായത്തില്‍ െ്രെഡ ഡേ ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: