ബാങ്കോക്ക്: ഇന്ത്യന്‍ താരം സായ് പ്രണീത് തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. സെമിയില്‍ ആതിഥേയ താരം പന്നാവിത് തോങ്നുമിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തായിരുന്നു മൂന്നാം സീഡ് പ്രണീതിന്റെ ഫൈനല്‍ പ്രവേശം. 36 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിനൊടുവില്‍ 21-11, 21-15 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
അതേസമയം വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. സെമിയില്‍ രണ്ടാം സീഡ് സൈന നെഹ്വാള് ആതിഥേയ താരം ബുസാനാനിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു. 53 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 21-19, 21-18 എന്ന സ്കോറിനായിരുന്നു സൈനയുടെ തോല്‍വി.
പുരുഷ ഫൈനലില്‍ സായ് പ്രണീത് ഇന്തോനേഷ്യയുടെ കൗമാരതാരം ജൊനാഥന് ക്രിസ്റ്റിയെ നേരിടും. ഈ വര്‍ഷം നടന്ന സിംഗപ്പൂര്‍ സൂപ്പര്‍ സീരീസില്‍ കിരീടം ചൂടിയ സായി പ്രണീത് രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത
പ്രതികരിക്കാൻ ഇവിടെ എഴുതുക: