ഇരിട്ടി: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പായി സ്വകാര്യ-പൊതു ഉടമസ്ഥതയിലുള്ള ഭൂമിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ ഇരിട്ടി തഹസീല്‍ദാര്‍ ഇന്‍ചാര്‍ജ് ലൂസിയാമ്മ നിര്‍ദേശിച്ചു. ദുരന്തനിവാര അതോറിട്ടിയുടെ യോഗത്തിലാണ് തീരുമാനം. മുറിച്ച് മാറ്റാത്ത മരങ്ങള്‍ അപകടം വിതക്കുന്ന പക്ഷം ദുരന്ത നിവാരനിയമപ്രാകാരം ബന്ധപെട്ട സര്‍ക്കാര്‍ വകുപ്പുകളും സ്വാകാര്യ വ്യക്തികളുമായിരിക്കും ഉത്തരവാദികളെന്നും അപകടത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത ഇവര്‍ക്കായിരിക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള അപകടകരമായ മരങ്ങള്‍ മുറിക്കാനുള്ള അനുമതി തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന സമതിക്ക് നല്‍കാം.
സ്കൂള്‍, ആശുപത്രികെട്ടിടങ്ങള്ക്ക് ബലക്ഷയമുണ്ടോയെന്ന് സിവില്‍ എഞ്ചിനീയറെ കൊണ്ട് പരിശോധിപ്പിക്കണം. പ്രകൃതി ക്ഷോഭ സംബന്ധമായ നഷ്ടങ്ങള്‍ ഉണ്ടായാല്‍ താലൂക്ക് കണ്ട്രോള് റൂമില്‍ വിവരം അറിയിക്കണം. കണ്ട്രോള് റൂം നമ്പര്‍ 04902494910. ജലസംഭരണത്തിന് കിണറുകള്‍ ജലാശയങ്ങള്എന്നിവയെല്ലാം ശുദ്ധമാക്കാനും പരമാവധി ജലസംഭരണം ഉറപ്പ് വരുത്താനുമുള്ള നടപടി സ്വീകരിക്കുവാനും യോഗം നിര്‍ദേശം നല്കി. അത്യാഹിതമുണ്ടായാല്‍ ഫയര്‍ ഫോഴ്സിനെ വിളിക്കേണ്ട നമ്പര്‍ 9497920240. വനം വകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീം നമ്പര്‍ 85447602678. കാലവര്‍ഷം കനത്തതിനാല്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തഹസീല്‍ദാര്‍ ആവശ്യപെട്ടു. യോഗത്തില്‍ ഡെപ്യുട്ടി തഹസീല്‍ദാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, പോലീസ് ഫയര്‍ ഫോഴ്സ് വിഭാഗം , വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്ത്സെക്രട്ടറിമാര്, സ്വാകാര്യ ആശുപത്രി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: