പറവൂര്‍: എറണാകുളം പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. തുരുത്തൂര്‍ കൈമാത്തുരുത്തി സെബാസ്റ്റ്യന്റെ ഭാര്യ മേരി (65), മകന് മെല്‍ബന്റെ ഭാര്യ ഹണി (32), ഇവരുടെ മകന് ആരോണ്‍ (രണ്ട്) എന്നിവരാണ് മരിച്ചത്. ഇന്നലെ പലര്‍ച്ചെയാണ് സംഭവം.
കണക്കന്‍കടവിനടുത്ത് പമ്പ് ഹൗസ് – ആലമറ്റം റോഡില്‍ ചിറയ്ക്കല്‍ തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. മെല്‍ബണാണ് കാര്‍ ഓടിച്ചിരുന്നത്. അപകടം നടന്ന സ്ഥലത്ത് സംരക്ഷണ ഭിത്തിയില്ല. മേരിയുടെ സഹോദരന്റെ മകന്റെ കുട്ടിയുടെ ആദ്യ കുര്‍ബാന ചടങ്ങിന് പോയി മടങ്ങുംവഴിയാണ് അപകടം.
ചില്ല് പൊട്ടിച്ചാണ് മെല്‍ബണ്‍ പുറത്തിറങ്ങിയത്. മൂന്നു പേരേയും രക്ഷപ്പെടുത്താന്‍ മെല്‍ബണ്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിജനമായ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. ജെസിബി ഉപയോഗിച്ച് കാര്‍ ഉയര്‍ത്തി നടത്തിയ തെരച്ചിലിലാണ് പുലര്‍ച്ചെ ആരോണിന്റെ മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം പറവൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തുരുത്തൂര്‍ സെന്റ്തോമസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: