കൊല്ലം: ഹിന്ദുമതം സ്വീകരിച്ചതായി 2007ല്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ ഹാജരാക്കിയ വ്യക്തിക്ക് തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവം ജില്ലാ കളക്ടര്‍ തീര്‍പ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ജാതി സര്‍ട്ടിഫിക്കറ്റിനായി ദീര്‍ഘകാലമായി കാത്തിരിക്കുന്ന പരാതിക്കാരന്റെ സാഹചര്യം ബന്ധപ്പെട്ടവര്‍ കണക്കിലെടുക്കണമെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
പരിവര്‍ത്തിത ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കളുടെ മകന് കൊല്ലം കടമ്പനാട് സ്വദേശി കെ.ജി.രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. താന്‍ ഹൈന്ദവആചാരപ്രകാരം ജീവിക്കുകയാണെന്നും ആര്യസമാജത്തിന്റെ ശുദ്ധി സര്‍ട്ടിഫിക്കറ്റും 2007ലെ ഗസറ്റ് നോട്ടിഫിക്കേഷനും ഉണ്ടെന്ന് പരാതിക്കാരന് അറിയിച്ചു. 2014ല്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയെങ്കിലും കുന്നത്തൂര്‍ തഹസില്‍ദാര്‍ നിഷേധിച്ചു. കമ്മീഷന് തഹസില്‍ദാറില്‍ നിന്നും വിശദീകരണം ചോദിച്ചിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ എന്ന ജാതി സര്‍ട്ടിഫിക്കറ്റ് പരാതിക്കാരന് നല്‍കിയിട്ടുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: