കൊച്ചി: ഏറ്റവും സുരക്ഷിതമായ വിവര കൈമാറ്റ സംവിധാനമാണ് ആധാര്‍ എന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ആളിനെകുറിച്ചറിയാനല്ലാതെ ഒരു അടിസ്ഥാന വിവരവും മറ്റാര്‍ക്കും ലഭിക്കില്ല. അത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കുന്നതാണ് നിയമമെന്ന് മന്ത്രി പറഞ്ഞു.
സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ഐടി സംരംഭകരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നിരക്ഷരരും സാക്ഷരരും തമ്മിലുള്ള അകലം ഇല്ലാതാക്കുകയല്ല, ഡിജിറ്റല്‍ വിടവ് ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഐടി വരുമാനം നിലവിലുള്ളതിന്റെ അഞ്ചിരട്ടിയാക്കാനാവുമെന്ന് കേന്ദ്ര ഐടി സെക്രട്ടറി അരുണ്‍ സുന്ദര്‍ രാജന് പറഞ്ഞു. ഇതിന് കമ്പവികള് പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളണം.
കേന്ദ്ര ഐ.ടി സെക്രട്ടറി അരുണാസുന്ദര് രാജന്, സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍, എസ് ടിപിഐ ഡയറക്ടര്‍ ജനറല്‍ ഡോ. ഓംകാര്‍ റായ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: