ലഖ്നൗ: ലൈംഗിക അതിക്രമത്തിനെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികളെ അപമാനിച്ച പൊലീസുകാരന് അറസ്റ്റില്‍. സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികള്‍ക്കു നേരെ പൊലീസുകാര്‍ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.
മെയിന്‍പൂരിലെ കര്‍ഹാല്‍ ഗെയ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. മെയ് 25 നാണ് തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.
സ്റ്റേഷനിലെ കട്ടിലില്‍ വിശ്രമിക്കുകയായിരുന്ന ഈശ്വരി പ്രസാദ് എന്ന പൊലീസുകാരന് സഹോദരിമാരില്‍ ഒരാളോട് മോശമായി പെരുമാറുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ അടുത്ത് വിളിച്ച് സ്വകാര്യ ഭാഗങ്ങളില്‍ തൊടുകയും മോശമായി പെരുമാറുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തതായും പൊലീസ് സൂപ്രണ്ട് രാജേഷ് എസ് അറിയിച്ചു. എന്നാല്‍ സ്റ്റേഷനിലുള്ള പൊലീസുകാര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ തങ്ങളെയാണ് അവഹേളിച്ചതെന്ന് പൊലീസുകാരില്‍ ഒരാള്‍ പ്രതികരിച്ചു. താന്‍ പെണ്‍കുട്ടിയുെട കൈയില്‍ പിടിച്ചിട്ടേയുള്ളൂവെന്നും ലൈംഗികമായി അപമാനിച്ചിട്ടില്ലെന്നും കോണ്‍സ്റ്റബിള്‍ ഈശ്വരി പ്രസാദ് വ്യക്തമാക്കി.
സംഭവം അന്വേഷിക്കാന്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോപണ വിധേയരായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും പൊലീസ് സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: