ആലപ്പുഴ: വേമ്പനാട്ടുകായലിലെ അനധികൃത മത്സ്യബന്ധനം പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. കണ്ണിയടുപ്പമുള്ള അടക്കംകൊല്ലിവല ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നതുമൂലം കായലിന്റെ അടിത്തട്ടില്‍ വളരുന്ന അരുള ഉള്‍പ്പെടെയുള്ള ജലസസ്യങ്ങള്‍ വേരോടെ പിഴുതുപോകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.
കരിമീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ കായലില്‍ വളരുന്ന ജലസസ്യങ്ങളുടെ ഇടയിലാണു മുട്ടയിട്ടു വംശവര്‍ധന നടത്തുന്നത്. അടക്കംകൊല്ലിവല ഉപയോഗിക്കുമ്പോള്‍ മത്സ്യക്കുഞ്ഞുങ്ങളും അവയുടെ മുട്ടയും നശിക്കാന്‍ ഇടവരുന്നു. കോഴിത്തീറ്റയും മത്സ്യത്തീറ്റയും ഉല്പാദിപ്പിക്കാന് ചില ഏജന്റുമാര്‍ തീരദേശവാസികളില്നിന്നു വന്‍തോതില്‍ കുരുന്നുകക്ക (മല്ലികക്ക) എടുക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷി തുടങ്ങുന്നതിനു മുന്നോടിയായി പോളയും പായലും കര്‍ഷകര്‍ കായലിലേയ്ക്ക് ഒഴുക്കിവിടുന്ന പ്രവണത എല്ലാകാലത്തും ഉള്ളതാണ്. മാസങ്ങളോളം കായലില്‍ ഒഴുകി നടക്കുന്ന പായല്‍ ചീഞ്ഞ് അഴുകി കായലില്‍തന്നെ താഴുകയാണു പതിവ്. നിയന്ത്രിക്കണം. മാലിന്യം മാലിന്യങ്ങള്‍ കായലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്നതു നിയന്ത്രിക്കണമെന്നും ജലാശയങ്ങളുടെ ആഴം വര്‍ധിപ്പിക്കാന്‍ നടപടിവേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
തീരദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ഹൗസ്ബോട്ടുകളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കായലിലേയ്ക്ക് തള്ളുന്നുണ്ട്. കായല്‍ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകര്‍ ചാക്കുകണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍നിന്നു ശേഖരിച്ചത് അടുത്തകാലത്താണ്.
ഇനിയും ടണ്‍ കണക്കിനു മാലിന്യങ്ങള്‍ കായലില്‍ കെട്ടിക്കിടക്കുകയാണ്. മത്സ്യങ്ങളുടെ ജീവനു ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ പ്ലാസ്റ്റിക് പൊടികള്‍ ജലത്തില്‍ കലര്‍ന്നിരിക്കുന്നതു പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം മത്സ്യങ്ങളുടെ ജീവനുതന്നെ ഭീഷണിയായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: