കൊച്ചി: ഹൈക്കോടതിക്കെതിരെ മുസ്ലിം ഏകോപനസസമിതിയുടെ പേരില്‍ നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ കര്‍ശന നിലപാടുമായി പോലീസ്. സമരത്തിൽ പങ്കെടുത്ത 3000 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെയാണ് പോലീസ് കേസ്സെടുത്തിരിക്കുന്നത്. ഇവരില്‍ പതിനാലു അറസ്റ്റ്ചെയ്തു.
ഇവരെ പിടികൂടുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. കലാപത്തിനും വര്‍ഗീയലഹളക്കും നേതൃത്വം നല്‍കിയതിനും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തിയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെല്ലാം ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. അനുമതിയില്ലാതെ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയതിന് കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എസ്ഡിപിഐ നേതാവാണ് മുസ്ലീം ഏകപോന സമിതിയുടെ ജില്ലാ കോർഡിനേറ്റർ. എസ്ഡിപിഐ നേതാവ് ഷൗക്കത്ത് അലി ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിലാണ്. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സ് പടത്തട്ട് പി.എ. ഷിഹാബ്, പള്ളുരുത്തി തങ്ങള്‍നഗര്‍ പൂച്ചമുറി പറമ്പില്‍ സുധീര്‍, മുഹമ്മദ് ഷെരിഫ്, സഗീര്‍ എന്നിവരാണ് അറസ്റ്റിലായത്. കോടതി റിമാന്റ് ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
വൈക്കം സ്വദേശിനി അഖിലയെ നിര്‍ബന്ധിച്ച് മതംമാറ്റി നടത്തിയ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മുസ്ലിം ഏകോപനസമിതിയുടെ പേരില്‍ നടത്തിയ മാര്‍ച്ചില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പങ്കെടുത്തവരില്‍ ഭൂരിഭാഗവും. മാര്‍ച്ച് സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐക്കാരാണ്.
പോലീസിനെ ആക്രമിക്കുകയും ജഡ്ജിമാരെ പേരെടുത്ത് ഭീഷണിപ്പെടുത്തുകയും ബാരിക്കേഡ് തകര്‍ക്കുകയും ചെയ്തിട്ടു പോലീസ് കാഴ്ചക്കാരായതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മാര്‍ച്ചിനെ തള്ളിപ്പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: